താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പതിമൂന്നു്


എട്ടുമണി കഴിഞ്ഞിരിക്കണം എന്റെ കാരാഗ്രഹകവാടം തുറക്കപ്പെട്ടു. ഇൻസ്പക്ടർ ജയിലറയിലേക്കു കടന്നുവന്നു. പരമാൎത്ഥത്തിൽ എന്റെ ഉള്ളിലൂടെ ഒരായിരം മിന്നൽപിണരുകൾ പാഞ്ഞു.

“മിസ്റ്റർ രാജു നിങ്ങൾക്കു പോകാം” അദ്ദേഹം പറഞ്ഞു.

“മുതലാളിക്ക് ബോധം വീണോ?” ഞാനേറെ വിനയത്തോടു ചോദിച്ചു.

“അദ്ദേഹത്തേയും ആരോ കുത്തി അവശനിലയിലാക്കി...... പ്രൊഡ്യൂസർ വേണുവാണെന്നാണദ്ദേഹം പറയുന്നത്. എല്ലാമെനിക്കു മനസിലായി..... 7-30നു അദ്ദേഹം മരിച്ചു.

ഞാനൊരു കൊച്ചു കുഞ്ഞിനെപ്പോലെ ഓൎത്തോർത്തു കരഞ്ഞുകൊണ്ട് സ്റ്റേഷൻ പരിസരം വിട്ടു റോഡിലിറങ്ങി. ഇനിയുമെങ്ങോട്ടാണ് തിരിയേണ്ടതെനിക്കറിഞ്ഞുകൂടാ.

ഇനിയും സുലേഖ എസ്റ്റേറ്റിന്റെ പടി കയറുവാൻ എന്റെ മനസു സമ്മതിച്ചില്ല.