താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 119 —


ലാളി കടക്കാരനുമായി സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ വാനിറ്റി ബാഗു മേടിക്കാൻ കടത്തിരക്കിനടന്നു......... ഒന്നു രണ്ടു കടയിലന്വേഷിച്ചു. അവസാനം സ്വർണ്ണനിറമുള്ള ഒരെണ്ണം വാങ്ങി.

ചില സാങ്കേതിക തടസ്സങ്ങളാൽ ഞങ്ങൾക്കും ആ കടയിൽ 5 മണിവരെ താമസിക്കേണ്ടിവന്നു. അടുത്തൊരു ഹോട്ടലിൽ കയറി കാപ്പിയും കുടിച്ചു ഞങ്ങൾ മടക്കയാത്രയാരംഭിച്ചു.

“രൂപാ മുഴുവനും കിട്ടിയോ?” ഞാൻ ചോദിച്ചു.

“ഇല്ല ഇനിയും 50000 രൂപാ കൂടിയുണ്ട്.”

“ഞാനൊരു വാനിറ്റിബാഗു വാങ്ങി” ബാഗെടുത്തു മുതലാളിയുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. അദ്ദേഹം അതു സശ്രദ്ധം നിരീക്ഷിച്ചതിനുശേഷം തിരിയെ എന്നെ ഏല്പിച്ചുകൊണ്ടു പറഞ്ഞു: “മാസമൊന്നു വീതം മേടിക്കണം.”

“രണ്ടുവീതം മേടിച്ചാലെന്താ? അധികം പേർക്കു മേടിക്കണ്ടല്ലോ?” ഞാനറിയിച്ചു.

അദ്ദേഹമതു തലയാട്ടി സമ്മതിച്ചു.

ഗിയർ മാറ്റുവാൻ ഡ്രൈവർ ഏറെ പണിപ്പെടുന്നതു കണ്ടു. പക്ഷെ അതു മാറുന്നില്ല. പെട്ടെന്നാൽ കാറു നിർത്തി പരിശോധന തുടങ്ങി.

മണി രാത്രി എട്ടായിട്ടും കാറിന്റെ കേടുപാടു നീങ്ങിയില്ല. ടാക്സി വിളിക്കാം എന്നു മുതലാളി പലപ്രാവശ്യം പറഞ്ഞു. പക്ഷേ ‘ഇപ്പംതീരും’ എന്നുള്ള ഡ്രൈവറുടെ അഭിപ്രായം മൂലം ഞങ്ങൾ കാത്തുനിന്നു. പാവം ഡ്രൈവർ കണ്ടമാനം ശ്രമിക്കുന്നുണ്ടു്.