താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 118 —


പലതും പോലെ ഇന്നലത്തെ രാത്രി ഞാനുറങ്ങാത്ത ഒരു രാത്രിയായിരുന്നു. പേടിസ്വപ്നങ്ങൾ കണ്ടില്ലെങ്കിലും എന്റെ ഹൃദയത്തിൽ ഒട്ടനവധി ചോദ്യങ്ങൾ തലയുയൎത്തി. ലീസായും, ശാന്തയും, പ്രേമയും—ഒരേ സ്വഭാവക്കാർ. മൂന്നു മാടപ്രാവുകൾ. സ്നേഹിക്കുന്ന മൂന്നു ഹൃദയങ്ങൾ.

ഞാനെന്താ ചെയ്ക? ആരുടേയും സ്നേഹം കാപട്യസംപൂൎണ്ണമല്ല, ആത്മാൎത്ഥതയുടെ അങ്ങേയറ്റമാണു്.

എനിക്കുവേണ്ടി അഗ്നിപരീക്ഷണങ്ങൾക്കുതന്നെയും വിധേയയായി കഴിയുന്ന ആ സ്നേഹസമ്പന്നയെ എന്റെ ഹൃദയത്തിനു മറക്കുവാൻ വയ്യ. മരണക്കിടക്കയിൽനിന്നും എന്നെ രക്ഷിച്ച് എനിക്കു പരിചരണം നൽകിയ ശാന്തയെ ഞാനെങ്ങിനെ വിസ്മരിക്കും? കപടത ലേശവും തീണ്ടാത്ത ഒരു പരിശുദ്ധ ഹൃദയവുമായി സദാ മുട്ടി വിളിക്കുന്ന പുഴയുടെ സാന്നിദ്ധ്യം എന്നുമെനിക്കഭികാമ്യമാണു്.

എറണാകുളത്തേക്കു പോകുവാൻ ഡ്രൈവർ ഷെഡ്ഡിൽ നിന്നും കാർ കൊണ്ടുവന്നിട്ടുണ്ട്. എറണാകുളത്തുള്ള ഒരു മൊത്ത വ്യാപാരി ശങ്കരൻ മുതലാളിക്ക് 2 ലക്ഷം രൂപ കൊടുക്കാനുണ്ടു്. അതു വാങ്ങുവാനാണ് പോകുന്നതു്.

പ്രേമയോടു യാത്രപറഞ്ഞു് ഞങ്ങൾ രണ്ടാളും കാറിൽ കയറി. കാർ നീങ്ങി. വളവുകളും തിരിഞ്ഞു കാർ പൊതുനിരത്തിൽ പ്രവേശിച്ചു. കച്ചവടത്തിന്റെ നഷ്ടങ്ങളെക്കുറിച്ചും തനിക്കു പലരിൽ നിന്നും പിരിഞ്ഞുകിട്ടുവാനുള്ള പണത്തേക്കുറിച്ചും അദ്ദേഹം എന്നോടു വളരെ നേരം സംസാരിച്ചു.

ഉദ്ദേശം രണ്ടു മണിയായപ്പോൾ ഞങ്ങൾ ഉദ്ദിഷ്ടസ്ഥാനത്തെത്തി. ഒരു വലിയ കച്ചവടപ്പീടികയാണതു്.... മുത