താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 116 —


അദ്ദേഹമൊന്നും ശബ്ദിച്ചില്ല.

“ആ ദുഷ്ടനെ വെറുതെ വിടണ്ടായിരുന്നു” ഞാൻ അഭിപ്രായപ്പെട്ട.

"അവനെന്റെ അനന്തിരവനല്ലേ? എനിക്കതു ചെയ്യിക്കാമോ?”

“അങ്ങ് ശുദ്ധഗതിക്കാരൻ. തന്റെ അമ്മാവനല്ലേ എന്നയാൾക്കുമൊന്നു ചിന്തിച്ചുകൂടെ?”

ഞാൻ ന്യായമുന്നയിച്ചു.

“ഇനിയാദുഷ്ടനെന്തു നാശമാണോ വരുത്തിവയ്ക്കുന്നതു്?” പ്രേമ ആരോടെന്നില്ലാതെ പറഞ്ഞു.

“ഇനിയവനിങ്ങു വരികേല.” മുതലാളി ധൈര്യമായി പറഞ്ഞു.

“ആട്ടെ, നിങ്ങൾ പോകൂ” അദ്ദേഹം തുടൎന്നു ഞങ്ങളോടറിയിച്ചു.

ഞങ്ങൾ മുറിവിട്ടിറങ്ങി. നേരെ എൻറെ മുറിയിലെത്തി.

“ഒരു പെണ്ണുകാരണം മുതലാളിപെടുന്ന പാടു്” കസേരയിലിരുന്നുകൊണ്ടു ഞാൻപറഞ്ഞു.

“ഓ, പാടാണേ ഞാൻ പോയേക്കാം” അവൾ സവ്യസനം പുറത്തേക്കു നടന്നു. പ്രേമേ ഞാൻ വെറുതെ പറഞ്ഞതാണു്. എന്നോടു ക്ഷമിക്കൂ. എനിക്കിപ്പോഴാണു് എന്റെ വാക്കുകളുടെ അർത്ഥവ്യാപ്തി മനസ്സിലായതു്.

“ഇനിയങ്ങിനെ പറയുകയില്ലെന്നു സത്യംചെയ്യൂ” അവൾ കൈ നീട്ടിക്കൊണ്ടാവശ്യപ്പെട്ടു.

“നിശ്ചയമായും പറയുകയില്ല” കൈയ്യടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.