താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 7 —


സസ്ഥാനമാകും. ഈ തുടുത്ത കവിൾത്തടങ്ങളെല്ലാം മൺതരികളായി മാറുമ്പോൾ ഈ കപോലനത്തിനെന്തൊരഴകായിരിക്കും!!....?

................... ഛേയ് എന്തൊരുചിന്ത.

ട്രെയിൻ വളവുകൾ തിരിയുന്നതുപോലെ ഞാനും ചിന്തയുടെ ഓരോ വിടവുകളും നികത്തുകയാണു്.

എന്നെ അനാഥനാക്കിതീർത്ത ആ സംഭവം എന്റെ മുമ്പിൽ തെളിഞ്ഞുവന്നു.

നീണ്ട പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് സമൃദ്ധിയുടേയും, ഐശ്വര്യത്തിന്റെയും അലയൊലികൾ മിന്നിമറഞ്ഞിരുന്ന ആ കൊച്ചു ഗ്രാമം സർവ്വത്തിന്റെയും സാക്ഷാൽക്കാരമായിരുന്നു. ഒട്ടും പ്രതീഷിതമായിരുന്നില്ല, ആ നാട്ടിൽ കോളറ പടൎന്നുപിടിച്ചു. ആയിരമായിരങ്ങൾ ചത്തൊടുങ്ങി. മാറത്തടികളും, പൊട്ടിക്കരച്ചിലുകളും, കണക്കില്ലാതെ ഉയൎന്നു. ഭാര്യമാരില്ലാത്ത ഭൎത്താക്കന്മാരും, മാതാപിതാക്കന്മാരില്ലാത്ത പിഞ്ചു കുഞ്ഞുങ്ങളും മനുഷ്യാത്മക്കളോടുള്ള വെല്ലുവിളിയായി പാഞ്ഞടുത്ത അഗ്നിപരീക്ഷണത്തിന്റെ അവശിഷ്ടമെന്നോണം ശേഷിച്ചു. ഞാനും ആലംബഹീനനായി.

കിട്ടിയ ജീവനുംകൊണ്ടു് ഞാൻ നാടുകൾതോറുംനടന്നു. മനുഷ്യ ജഡത്തിനു് ഒരു കൃമിയുടെ വിലപോലെ കല്പിക്കാത്ത നഗരവാസികളെ എനിക്കറിയാം.

എനിക്കു നല്ല ഓർമ്മ തോന്നുന്നതു് മാണിച്ചേട്ടന്റെ നാടകക്കമ്പിനിയിൽ ചേൎന്നതു് മുതലാണു്. തെരുവിന്റെ സന്തതികളായ എന്റെ സുഹൃത്തുക്കളുമായുള്ള സ്നേഹമസൃണമായ സമ്പൎക്കംകൊണ്ടു് അഭിനയ കലയെക്കുറിച്ചു ഞാൻ പഠിച്ചു.