താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


പന്ത്രണ്ടു്


ഞാൻ ചിന്താനിരതനായി ഓഫീസിലിരുന്നപ്പോൾ പ്രേമയുടെ മുറിയിൽനിന്നും ഒരു പാട്ടുകേട്ടു. മധുരമായ ഒരു ഗാനം. ആരെയും എന്തിൽനിന്നും തട്ടിയുണൎത്തുവാൻ കഴിവുള്ള ഒരു ഗാനം. ഞാനെഴുന്നേറ്റു അവളുടെ മുറിയിലേക്കു നടന്നു. അടുത്തു ചെല്ലുന്തോറും അതിന്റെ മാധുര്യം കൂടിക്കൂടി വരുന്നതുപോലെ എനിക്കു തോന്നി.

എന്തൊരു ഭാഗ്യദോഷം! ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ പാട്ടുയിർത്തി. ഇനിയവൾക്കു രസിക്കണം. ഫലിതം പൊട്ടിക്കണം.

“പാട്ടെന്താ നിർത്തിയത്?” ഞാൻ അസുഖഭാവത്തിൽ ചോദിച്ചു.

“നിർത്തിയതല്ല. നിന്നതു്!” ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ കൊഞ്ചുകയാണ്.

“നല്ല പാട്ടു്” ഞാനഭിപ്രായം രേഖപ്പെടുത്തി.

“വണക്കം”

“ഇതെന്തൊരു നാശമൊ? നേരുപറഞ്ഞുകൂടായോ?”

“അതൊക്കെയിരിക്കട്ടെ. എറണാകുളത്തിനെന്നാ പോകുന്നെ?”

15