താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 110 —


“എന്താടാ”

“ആങ്. അമ്മാവന്റെ മകൾ അനന്തിരവന്റെ മുറപ്പെണ്ണാണെന്നു മനസ്സിലായില്ലേ?”

“അതൊക്കെ പണ്ടായിരുന്നടാ. ആ കാലൊക്കെ കഴിഞ്ഞുപോയി. ഇപ്പം മൊറേകുറേമൊന്നുമില്ല....”

“ഉം” അയാളൊന്നിരുത്തി മൂളി.

“ആട്ടെ വേണൂ, നിന്റെ ആ കുത്തുകേസെങ്ങിനെയായി.” മുതലാളി വിഷയം മാറ്റുവാൻ ശ്രമിച്ചു.

“വടിപോലെയായി. പിന്നെല്ലാണ്ടന്നാ പറയേണ്ടതു്. ഒരു പുന്നാരമോടെ കിഴവൻ തന്ത...”

“എന്താടാ”

“അയ്യോ താനെന്റെ അമ്മാവനായല്ലോ?”

“പക്ഷെ ഇതത്ര നല്ലതിനല്ല.”

അയാൾ അടക്കുവാനാവാത്ത കോപത്തോടുകൂടി ശക്തിയായി ചവുട്ടി ഓരോ നടയുമിറങ്ങി.

പ്രേമയുടെ മുറിയുടെ വാതിൽക്കൽ ചെന്നപ്പോൾ അയാൾ പരിഹാസ്യമായി പറഞ്ഞു. “കേട്ടോടി, സാവിത്രി നിനക്കെല്ലാമടുത്തിട്ടുണ്ടു്. സൂക്ഷിച്ചോളൂ.”

അയാൾ കാറുവിട്ടു പോകുന്നതു കണ്ടു. അപ്പോഴാണെന്റെ മനസ്സൊന്നു തണുത്തതു്.

ലിസാ! പ്രൊഡ്യൂസറെ കുത്തിയ ലിസാ, എൻ്റെ ലിസാതന്നെയാണോ? എങ്കിലവൾ ചാരിത്രവതി. ഞാൻ പലതും ചിന്തിച്ചു.

അവിടെ കിടന്ന പല മാസികകളും ഞാൻ മറിച്ചു നോക്കി. പല സിനിമാപരസ്യങ്ങളിലും അവളുടെ പേരുകണ്ടു. “ഓണക്കിളി” എന്ന പരസ്യത്തിൽ അവളുടെ ഒരു