താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 106 —


"എടാ നീയെന്താ കുന്തം വിഴുങ്ങിയതു പോലിരിക്കുന്നു. ഒന്നെണീറ്റുകൂടാ, അല്ലേ?”

“അങ്ങാരായിവിടത്തെ? ഞാൻ ഒരജ്ഞനെപ്പോലെ ചോദിച്ചു. പരമാൎത്ഥത്തിൽ എന്റെ മുഖം അയാൾ ശരിക്കിപ്പോഴാണു കണ്ടത്. എന്നെ തിരിച്ചറിയുമെന്നെനിക്കും തോന്നി. ചേറിൽ പൊതിഞ്ഞ ഗോപാലനല്ലാ. മാനേജർ രാജുവാണ്...... “ഒന്നു പറഞ്ഞുകൊടുക്കടി?—അയാൾ അവളോടാജ്ഞാപിച്ചു.

“ദൈവത്തെ ഓർത്തു ശല്യപ്പെടുത്താതെ ഒന്നു മുറിയൊഴിഞ്ഞുതന്നാട്ടെ.”

ഒരു ഇടി വെട്ടുംപോലെയാണതയാൾക്കനുഭവപ്പെട്ടതു്.

“നിന്റെയീ ധിക്കാരം ഇനിയും നിൎത്താറായില്ലെടീ— ഞാൻ വെച്ചിട്ടുണ്ടു്, സൂക്ഷിച്ചോ....” എന്നു പറഞ്ഞിട്ട് എന്നെ ഒന്നും കൂടി നോക്കിയിട്ടു് അയാൾ മുറിവിട്ടിറങ്ങി.

“ഹോ ഒരു നാശം തന്നെ.” അവൾ പറഞ്ഞു.

“ഞാൻ ഓഫീസിലേക്കു പോകട്ടെ. വൈകുന്നേരം വരാം.” ഞാനോൎമ്മിപ്പിച്ചു.

“എന്തായിത്ര തിടുക്കം?”

“നാളെ ഒന്നാംതിയതിയല്ലേ? കുറെ കണക്കുനോക്കാനുണ്ടു്. അവരു ശമ്പളത്തിനു വന്നു കൈ നീട്ടുകയില്ലേ?” ഞാൻ ന്യായമുന്നയിച്ചു.

“വൈകുന്നേരം കളിപ്പിക്കുമോ?”

“ഇല്ലെന്നുറപ്പു പറയുന്നു.”