താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 104 —


തോട്ടത്തിൽനിന്നും ഓഫീസിലേക്കു പോയപ്പോൾ പ്രേമ അവളുടെ മുറിയിലിരിയ്ക്കുന്നതുകണ്ടു.

“ഏത് സാറെ ഇതുവഴി ഒന്നു വന്നു പോ”

അവൾ തമാശയായി വിളിച്ചറിയിച്ചു.

ഞാനുടനെ അവളുടെ മുറിയിലേക്കു കയറി, അവളിരുന്ന ബഡ്ഡിന്റെ ഒരറ്റത്തുതന്നെയിരുന്നു. അവളൊരു സിനിമാ മാസിക വായിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അതു മടക്കിവെച്ചു.

“എന്താണു ശ്രീമതി വിളിച്ചതു്' ഞാൻ ചോദിച്ചു.

“ഒന്നു കാണാൻ” ലവലേശം ശങ്കകൂടാതെ അവൾ പറഞ്ഞു.

“എന്താ കൊച്ചുകുഞ്ഞാണോ?”

“അച്ഛനുമാത്രം....”

“നിങ്ങൾക്കങ്ങിനെ രസിച്ചിരുന്നാൽമതി.”

“എന്റെ പൊന്നെ, തീരെ രസമില്ലാത്ത ബുദ്ധിമുട്ടരുതെ. പ്രത്യേകിച്ചും ഞങ്ങൾക്കു വേണ്ടി”.

“ഉം...വല്ലോരുടെയും ചോറുണ്ണുമ്പോൾ അവർ പറയുന്നതുപോലെ കേൾക്കണ്ടേ?”

“പിന്നെ വേണ്ടേ? എല്ലാം കേൾക്കുമല്ലോ?”

“അല്ലാതെ”

“ശരി. സമ്മതിച്ചോ?”

“ഉം”

“ഇതൊന്നു വായിക്കൂ” സിനിമാമാസിക എടുത്തു് നിട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“ഇതിലെന്താ” ഞാൻ സംശയം പ്രകടിപ്പിച്ചു.

“ധൃതിയടിക്കാതെ സാറെ. ഞാൻ കാണിച്ചുതരാം.”