താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 102 —


"മാസികയും പത്രവും ഇഷ്ടം പോലെയുണ്ടു്. പുസ്തകം വല്ലതും വേണമെങ്കിൽ സൗകര്യംപോലെ അലമാരിയിൽ നിന്നെടുക്കാം. കണക്കും കാര്യങ്ങളും മറ്റും നാളെ മുതൽ നമുക്കു മനസ്സിലാക്കാം.” അവൾ ഒരു മാടപ്രാവിന്റെ നൈൎമ്മല്യത്തോടെ പറഞ്ഞു.

“ഏതായാലും രാജുവിനെ ലഭിച്ചതു ഞങ്ങളുടെ ഭാഗ്യം” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“എന്റെ ഭാഗ്യം” ഞാനേറ്റു സമ്മതിച്ചു.

“ഇതുവരെ ഞാൻ സന്യാസികളെപ്പോലെയായിരുന്നു.”

“ഇനിയെന്താ?”

“ഇനി വല്ല വെടിയും പറഞ്ഞു സമയം കളയാമല്ലോ.”

“പ്രേമേ?”

“ഉം...”

ഞങ്ങൾ എതൊക്കെയോകൂടി സംസാരിച്ചു. കൂട്ടുകിട്ടിയ പൈങ്കിളിയേപ്പോലുള്ള ഉത്സാഹമാണവൾക്കു്. എനിക്കിപ്പോൾ ചിന്തിക്കാൻ സമയമില്ല...... അവളെന്നെ പൊട്ടിച്ചിരിപ്പിക്കുകയാണ്.