താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 96 —


“വല്ലതും പറ്റിയോ രാജൂ” ഒരു പിതാവിന്റെ വാത്സല്യത്തോടെ അയാൾ ചോദിച്ചു.

ഞായൊന്നു ചിരിച്ചു.

“ഹോ, ഞാനെന്തു കടപ്പെട്ടിരിക്കുന്നു. നീയില്ലായി രുന്നെങ്കിൽ അവന്റെ ജീവനപകടത്തിലാക്കുമായിരുന്നു. എന്റെ സർവ്വതും ഈ ബാഗിലുണ്ടു്.”

“ഞാനുമാദ്യം ഭയന്നതാണു്. പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ചു. അത്രതന്നെ”

“എവിടാ രാജൂന്റെ വീടു്”

“അങ്ങിനെ വീടൊന്നുമില്ല”

ഞാൻ തുടൎന്നെന്റെ പരിതസ്ഥിതി അദ്ദേഹത്തോടു പറഞ്ഞു.

“ജീവിക്കാൻ എന്തെങ്കിലുമൊരു ജോലി വേണം” അവസാനം ഞാൻ പറഞ്ഞു നിൎത്തി.

“സുലോ എസ്റ്റേറ്റ് എന്റെ വകയാണ്. ഞാൻ രാജുവിനൊരു ജോലി തരാം. മനേജർ. എന്റെ അനന്തിരവനാണാ ആ ചാൎജ്ജു വഹിച്ചിരുന്നതു” അദ്ദേഹം സ്നേഹനിൎഭരമായ ഹൃദയത്തോടെ പറഞ്ഞു. ഏറ്റം ആത്മാൎത്ഥത നിറഞ്ഞ മനസ്സദ്ദേഹം തുറന്നുകാട്ടി. മുതലാളിത്വത്തിന്റെ മുരടിച്ച മിഥ്യാബോധങ്ങളും അപകൎഷബോധമോ അദ്ദേഹത്തിൽ ലവലേശം പോലും തീണ്ടിയിട്ടില്ലെന്നു എനിക്കു ബോധ്യമായി. ആരുമോരുമില്ലാത്തവനാണു ഞാനെങ്കിലും ഒരു പുത്രനോടൊത്ത വാത്സല്യത്തോടും ഒരു സംരക്ഷകൻ എന്ന ബോധത്തോടും കൂടിയാണദ്ദേഹം സംസാരിക്കുന്നതു്.