ഉമാകേരളം/പന്ത്രണ്ടാം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പന്ത്രണ്ടാം സർഗ്ഗം
[ 124 ]
പന്ത്രണ്ടാം സർഗ്ഗം

വിശാഖവൽ ബലനിധി കേരളാഖ്യാനാം
വിശാംപതിക്കുടയ വിശിഷ്‌ടമന്ദിരം
വിശാലഹൃന്മണിമയമൗലിയാം കലാ-
വിശാരദൻ സചിവന്നു ദൃഷ്‌ടിലക്ഷ്യമായ്.        1

അനന്തതൻ കുറവുമതേന്തിനില്ക്കുവോ-
രനന്തനുള്ളോരു മദവും തകർപ്പതായ്;
അനന്തമാർന്നിടുമൊരു ശൃംഗപങ്‌ക്തികൊ-
ണ്ടനന്തമായിടുമൊളിപുണ്ടിടുന്നതായ്;        2

കദര്യർതൻ കരഗതൻ കരഗതപല്‌പശാഖിയായ്-
ക്കദർത്ഥിതർക്കയോദദേവപാണിയായ്;
സദംഭഹൃത്തുടയ ഖിലർക്കു ദുർഗ്ഗ്ഗ്ഗമായ്;
സദഗ്ര്യർതൻ സതതനിയുദ്ധരംഗമായ്;        3

[ 125 ]


പരസ്പരം പക വെടിയും പയോധിതാ—
സരസ്വതീസഖികൾ സദാ കളിപ്പതായ്;
നരർകൊഴും നയനപുരാണപുണ്യമാം
സുരദ്രുവിൻ സുരഹിതസുനമാധിയായ്;       4

കടക്കുവാനരിയ ഗിരിക്കുമുള്ളൊരു—
അടക്കിടും പുറമതിൽ ചുറ്റിടുന്നതായ്;
കടയ്ക്കകം തിരനിരപോലെ കാളിതൻ
കടക്കയൽക്കരിമിഴിയാടി നില്പതായ്;       5

ഉരയ്ക്കു വായ്പുടയ കലയ്ക്കെഴുന്ന മാ—
റ്റുരയ്ക്കുവാൻ നികഷദൃഷല്പ്രകാണ്ഡമായ്;
പരം പരാജിതപരിപന്ഥിഭൂമിഭ്യൽ—
പരമ്പരാപരിചരണൈധിതാഭരായ്;       6

മയന്റെയും മനതളിർ ശില്പശൈലിയാൽ
മയക്കിടും മനുജരഏന്ദ്രമന്തിരം
വിയത്തിലും വിളി വിളയുന്ന മട്ടിനാ—
ലുയർത്തിയസ്സചിവനുദഗ്രസമ്മദം.        (കുളകം)7

പടയ്ക്കു കെല്പുടയൊരു പാണിയാൻ ദ്രുതം
നടയ്ക്കെഴും നരപതിസൗവിദവ്രജം
കടക്കുവാനനുമതി നൽകിയുള്ളിലേ—
ക്കടക്കമാർന്നമലനമാത്യനെത്തിനാൻ.       8

പരപ്പെഴും തദജിരഭൂവിൽ വീരർതൻ
കരപ്പയിറ്റരിയൊരമാത്യനദ്ദിനം
ഒരല്പവും കുറവുപെടാതെ മേനിമേൽ
നിരപ്പിലുൾപുളകതനുത്രമിട്ടുതേ.       9

ഇരിമ്പിനാൽ പണിതൊരു കട്ടിയുണ്ടയെ—
ത്തരിമ്പിനും ശ്രമമിയലാതെ കൈകളാൽ
വരിഷ്ഠനാമൊരു ഭടനാശു ധൂളിയായ്
ഞെരിച്ചു കെല്പൊടു റവലഡ്ഡു പോലവേ.       10

മലർന്നിടുന്നൊരു കുടമുല്ലയെന്നപോ—
ലലക്ഷ്യമാ, യരിയൊരു ഹീരലക്ഷ്യകം
ബലമ്പെടും പരഭടനെയ്തുവിട്ട നൽ—
ക്കലംഭമൊന്നതിരഭസാൽത്തുളച്ചുതേ.       11

ഒരാൾ വിടുന്നൊരു ഗമലിപ്തമാം ശരം
ത്വരാന്വിതം നിടിലതലത്തിലേകൽക്കവേ
വരാഭമാം മൃഗമദചിത്രകം ധരി—
ച്ചൊരാവിധം വിലസി നിരാകുലം പരൻ.       12

വലാഹകപ്പടി വരുമാനതൻ മഹാ—
ബലാന്വിതം രദനമുരസ്സിനാൽസ്ഫുടം

[ 126 ]

ഖലാർത്തിദൻ പരഭടനേറ്റു കട്ടിയാം
ശിലാതലം ചെറിയൊരു സൂചിപോലവേ.        13

പിണങ്ങി നേർക്കധിചപലം കുതിച്ചു പാ-
ഞ്ഞണഞ്ഞിടും കുതിരയെയന്യസൈനികൻ
ക്ഷണം തടുത്തൊരു ചെറുനോക്കിനാൽ വെറും
തൃണംകണക്കതിനുടെ പാട്ടിൽ നിർത്തിനാൻ.        14

പരന്തപൻ പരനസികൊണ്ടലക്ഷ്യമായ്-
പ്പരപ്പെഴും കഠിനദൃഷത്തു വെട്ടവേ
തരത്തിലശ്ശില നടുവിൽപ്പിളർന്നുപോയ്
നിരന്തരം വെടിനിരയേറ്റപോലവേ.        15

നവായുധവ്രജവു, മതിൻ പയറ്റിനാ-
ലവാപ്തമാം പുകളെഴുമബ്ഭടൗഘവും
ജവാലവന്നരുളി വിഹാരയോഗമ-
ന്നവാച്യമാം ഹൃദയകുതൂഹലാബ്ധിയിൽ.        16

കടന്നു തൽസ്ഥല, മവനൊട്ടുദൂരമേ
നടന്നുചെന്നളവു, തെളിഞ്ഞു ജിഹ്വമേൽ
സ്ഫുടം നടിപ്പതിനജകാന്ത സന്തതം
തുടർന്നിടും കവികുലമക്ഷിലക്ഷ്യമായ്.        17

സുപർവവധ്വധരസുധാമദച്ഛടാ-
വിപര്യയം വിരവിൽ വരുത്തിടുന്നതായ്;
സുപർവവിധ്വതി മൃദുശീതളാംശുവിൻ
വിപക്ഷദൂർവഹത വിശങ്കമുറ്റതായ്.        18

പുരാരിതൻ ജടയെ വെടിഞ്ഞു പാഞ്ഞിടും
സുരാപഗയ്ക്കെഴുമൊരൊഴുക്കു തോറ്റതായ്;
പരാഭമാം പ്രകൃതിവധൂഗൃഹാന്തരം
ത്വരാന്വിതം മനുജനു കാട്ടിടുന്നതായ്;        19

ശരിക്കു നൽ സഹൃദയർതൻ ശിരസ്സൊടും
വരിഷ്ഠമാം ഹൃദയമിളക്കിറ്റുന്നതായ്;
ധരിത്രിയിൽപ്പുകളുടൽ തീ,ർത്തവന്ധ്യമാം
വിരിഞ്ചിതൻ വിധിയെ വിലക്കിടുന്നതായ്;        20

കിനാവിലും കദനമൊഴിച്ചു ദേഹികൾ
ക്കനാരതം നിഭൃതസുഖം കൊടുപ്പതായ്
ഘനാഘനം ചൊരിവൊരു വാരിധാരയോ‌-
ടനാമയം സകുതുകമോതിറ്റുന്നതായ്;        21

സരത്തിൽ വായ്പൊരു വരമൗക്തികൗഘവും
ശരത്തിൽ മിന്നിടുമൊരു താരജാലവും
ഉരത്തതാം മധുവിലെഴും മധൂളിയും
തരത്തിൽ വന്നടിയിണ കൂപ്പിടുന്നതായ്;        22

[ 127 ]

മഹോദധിക്കുടയ തരംഗമലതൻ
സഹോദരസ്ഥിതിയെ വിളിച്ചു ചൊൽവതായ്;
അഹോ! ലസിച്ചരുളിന സുക്തിപങ്‌തിതൻ
ഗൃഹോൽഘമാം രസനയവർക്കു കൈവശം. (കുളകം)        23

അനാരതം കൃതികളുതിർത്തു സദ്യശോ-
ധനാർജ്ജനം തുടരുവൊരക്കവീന്ദ്രരെ
ഘനാദരത്തൊടു പരിപന്ഥിവാഹിനീ-
വിനാശനക്ഷമനവനാശു കൂപ്പിനാൻ.        24

ക്വചിത്ത്രയീപടുതപെടും ദ്വിജാതിമാർ;
ക്വചിൽ കളസ്വരമിയലും കുശീലവർ;
ക്വചിൽ കലാകുശലതയാർന്ന ശില്പിമാർ;
വിചിത്രമക്ഷിതിപവിശിഷ്ടമന്ദിരം.        25

ധനുസ്സെടുത്തവരുടെ മുന്നിൽനിൽക്കുമാ-
മനുഷ്യർതൻ പതിയൊരു വേത്രിമൂലമായ്
അനുക്ഷണം കുതുകമുയർന്നൊരപ്പുമാ-
നനുജ്ഞ തന്നരികിൽ വരാൻ കൊടുത്തതേ.        26

നരോത്തമൻ മരുവുകകൊണ്ടു ധന്യമാ-
മൊരോമനപ്പുതുമണിമാളികയ്ക്കകം
വിരോധമറ്റനുചരവാക്കിനാൽ ദ്വിഷ-
ന്നിരോധകൻ സചിവനുടൻ കരേറിനാൻ.        27

മഹസ്സു വായ്പൊരു പുരളീപുരന്ധ്രിയാൾ-
ക്കഹന്തതൻ വിലസിതമാകുമന്നൃപൻ
സഹർഷനാം സചിവനുദിച്ചുയർന്നിടു-
ന്നഹർപ്പതിക്കുടയൊരു ലീല കാട്ടിനാൻ.        28

അനാദരം സ്വതനുവിലാർന്നു കന്ദുക-
സ്തനാഢ്യയാം ശിവയെ വശീകരിക്കുവാൻ
വിനാശമുറ്റൊരു വിഷമേഷുവിന്റെ മെയ്
പിനാകി പൂണ്ടതുപടി മിന്നി മന്നവൻ        29

ഹലാഹലംപെടുമഹി തോറ്റ ബാഹുവും
കുലാചലക്കൊടുമുടിയൊത്ത ചിത്തവും
ശിലാതലം പണിയുമുരസ്സുമദ്വിഷൽ-
കുലാകുലസ്ഥിതിദനിൽ മന്ത്രി കണ്ടുതേ.        30

തടിച്ചു നീണ്ടൊളിയൊടുരുണ്ടുരുക്കുകൊ-
ണ്ടടിച്ചു തീർത്തൊരു പരിഘത്തൊടൊപ്പമായ്
ഘടിച്ച ദോർയുഗളിയെ നോക്കിലാശു കൈ-
കടിച്ചിടും ഹരിഹയസൂനു പാർത്ഥനും.        31

പിണങ്ങുവോർക്കശനിശനിത്വമാർന്നു കൈ-
വണങ്ങുവോർക്കമരമരത്തൊടൊപ്പമായ്

[ 128 ]

കിണങ്ങളാം മണികളണിഞ്ഞു വൻകൊഴു-
പ്പിണങ്ങുമബ്ഭുജയുഗമുല്ലസിച്ചുതേ.        32

ശരിക്കു തന്നരിഹതിയാൽ പ്രസിദ്ധനാം
ധരിത്രിതൻപതി പുരുഷോത്തമൻ ജവാൻ
വരിച്ചിടുന്നൊരു ജയലക്ഷ്മിയാൾ സുഖി-
ച്ചിരിപ്പതിന്നരുളിയവന്റെ മാറിടം.        33

പരക്ഷമാപതിശരവും പ്രസൂനമാ-
മുരസ്സു തദ്ധരണിവധൂടി താന്തയായ്
നിരന്തരം രഹിസി രമിച്ചുറങ്ങിടു-
ന്നൊരന്നവ പ്രസവവിശാലമഞ്ചമായ്.        34

വിരിഞ്ഞുയർന്നരുളിൻ ഫാലവട്ടവും
ശരിക്കു നൽശ്രവണമണഞ്ഞ നേത്രവും
വരിഷ്ഠമാം ഗളവുമിയന്നൊരന്നൃപൻ
ഹരിച്ചിതാസ്സചിവവരന്റെ മാനസം.        35

അസഹ്യമാം നിലയിലുമൽപമാടല-
റ്റസംശയം വിലസുമവന്റെ കാഴ്ചയാൽ
പ്രസന്നനാം യുവനൃവരൻ തദാഗര-
പ്രസക്തി കേൾപ്പതിനു കൊതിച്ചു ചൊല്ലിനാൻ:        36

'വരാമിതാമൊരു യുവദൂതനെന്നു ചൊ-
ന്നൊരാളഹീശ്വരപുരരാജമന്ത്രിയോ?
പുരാ പരം പരിചിതനോയിടും ഭവാ-
നൊരാപ്തനെന്നിവനെ നിനച്ചിടേണ്ടയോ?        37

ഭവാടവീതടദവവഹ്നിഹേതിയാം
ഭവാനിതൻ പരമകൃപാബലത്തിനാൽ
ഭവാനിരിപ്പൊരുവിഷയം ദ്വിഷൽ പരാ-
ഭവാദി ചേർത്തഴകിൽ വിളങ്ങിടുന്നുവോ?        38

അടമുറ്റിവനൊരു സേതുയാത്രപോ-
മിടയ്ക്കു പണ്ടവിടെയമർന്ന മന്നവൻ
കടക്കുവാൻ പണിപെരുതുള്ള മാറ്റലർ-
ക്കടൽക്കെഴും മറുകര കണ്ടിടുന്നുവോ?        39

അനാവിലപ്രകൃതി പശുക്ഷമാസുരർ-
ക്കനാഭയം നിയതമിയന്നിടുന്നുവോ?
അനാരതം പ്രജകളവാപ്തകാമരാ-
യനാകുലസ്ഥിതിയെ വഹിച്ചുടുന്നുവോ?        40

ദ്വിഷൽഭുജച്ഛിദുരകുഠാരമാം ഭവാൻ
ദ്വിഷൾഭുജപ്രഥയെ രണത്തിൽ നേടവേ
വിഷണ്ണതയ്ക്കൊരു വഴിയെന്തു! ഭോഗിതൻ
വിഷത്തിനാൽ ഗരുഡനു വീര്യനാശമോ?        41

[ 129 ]


തമസ്സുതൻ വദനമണഞ്ഞ തിങ്കളിൻ
സമത്വമാർന്നിടുമൊരു താവകാനനം
അമംഗലം ഹതവിധി കൈവളർത്തിയെ—
ന്നമന്ദമായരുളുവതുണ്ടു സാമ്പ്രതം.        42

ജയം ലഭിച്ചൊരു ജഗദീശ—നിത്തരം
നയത്തൊടും നവരസഭാഷിതത്തിനാൽ
കയത്തിൽനിന്നകമലർ കുന്നിലേറ്റവേ
ഭയത്രപാവിവശത വിട്ടു മന്ത്രിയെ.        43

അമാത്യനപ്പൊഴതുമയമ്മറാണിത—
ന്നമായമായിടുമൊരുപേക്ഷയാകവേ
അമാഗുണൈർവിലസിടുമക്ഷിതീശനോ—
ടമാന്തമറ്റഹഹ! കഥിച്ചു ഖിന്നന്നായ്.        44

പുരാത്യത്തിനു തുടരുന്ന വേളയിൽ
പൂരാൻ ഹരൻ ഹരിപുരുഹൂതപൂജിതൻ
പുരാ തുറന്നൊരു നിടിലാക്ഷിപോലെ തൽ—
പുരാവനപ്രിയനൃപദൃഷ്ടി തീരുന്നുതേ.        45

രദങ്ങൾകൊണ്ടധരപുടം കടിച്ചുകൊ—
ണ്ടദംഭമാമരിശമിയന്നൊരന്നൃപൻ
ഉദഞ്ചിതദ്വുകുടി ഭയങ്കരാസ്യനായ്
വിദഗ്ദ്ധനാം സചിവനൊടോതിനാനുടൻ:        46

'ചരാചരസ്ഥിതികരനംബുജേക്ഷണൻ
പരാല്പരൻ പ്രകടിതയോഗനിദ്രനായ്
നിരാകുലം വിലസിന വഞ്ചിയെ ദ്വിഷ—
ദ്ദൂരാപമെന്നനുദിനമോർത്തിരിപ്പൂ ഞാൻ.        47

ദയാപയോനിധി ദനുജാരി ശേഷനിൽ
ശയാനനാം സരസിജനാഭനോർക്കുകിൽ
ജയാപ്തി കൈ വരുവതിനേതു,ന്ദീനനും
പ്രയാസമി,ല്ലവനുടെ പാദമാശ്രയം.        48

തിരിക്ക നാമുടനടി പോരിന്നൊന്നുകിൽ
ശരിക്കു കീർത്ഥ്യബലകളത്രമാകണം,
മരിക്കണം സമിതിയിലല്ലയെങ്കിലെ,—
ന്തിരിപ്പവർക്കിതുമതുമറ്റിടയ്ക്കിനി?        49

അനാഥയാമവനിതലേശ്വരിക്കു ഞാ—
നനാമയം വരുവതിനാഗ്രഹിക്കുകിൽ
അനാര്യമെന്നതിനെ നിനയ്ക്കയിദ്ലൊരാ—
ളനാമതം ഹരിയുമനുഗ്രഹിച്ചിടും.        50

കലാപരമൊന്നഹഹ! ദൃഗുദ്വഹക്ഷമാ—
കലാപമായ് വിലസിന വഞ്ചിയാളുകിൽ

[ 130 ] <poem>

കലാശമിദ്ധരുടെ ജീവനാശമായ്- ക്കലാഢ്യരും കരുതുമശങ്കമജ്ഞരും.        51


ശരിക്കു നാമഖിലരുമൈകമത്യമാർ- ന്നിരിക്കിലേ ധരണി നമുക്കിണങ്ങിടു; ഒരിക്കലൊന്നിടയുകിലക്കണക്കു ക- ണ്ടരിക്കു കീഴ്പ്പെടുമതു നിർവിവാദമായ്.        52


കടുത്തതാം ഗ്രഹണിയിൽ നാവിനും രസം മടുത്തുപോയിടുവതിലെന്തൊരത്ഭുതം? അടുത്ത വീടെരിയുകിലാരു ചെന്നു തീ കെടുത്തുകി, ല്ലൊരുമ ജഗജ്ജയായുധം        53


തെരിക്കനെഗ്ഗുണവതി റാണിയെത്തുണ- ച്ചിരിക്കിൽ ഞാ, നിനി വരുമെന്റെ വംശ്യരേ ധരിക്ക തൽകുലജരുമെപ്പൊഴെങ്കിലും ശരിക്കു കാത്തിടുമതിനില്ല സംശയം.        54


ഇവണ്ണമസ്സചിവനൊടോതി മേദിനീ- ധവൻ നിജാഗ്രജനൊടുണർത്തി സംഗതി, ധ്രുവം പരാ പശുഹൃതിവാർത്ത ഫൽഗുനൻ നൃവര്യനാം യമജനൊടെന്നപോലവേ        55


'ഇതിന്നു ഞാനനുജനു തന്നിടുന്നു സ- മ്മതിക്കുമേൽ സരദസമാജ്ഞകൂടിയും; മതിക്കുറപ്പൊടു ജയമാർന്നു വഞ്ചിയാം ക്ഷിതിക്കെഴും കദനമൊഴിക്ക സത്വരം'        56


ഇദം വചസ്സരുളിടുമഗ്രജന്റെ തൃ- പ്പദം നമിച്ചനഘയുവക്ഷമാധവൻ സദഗ്ര്യനാം സചിവനൊടുത്തു രാജ്ഞിതൻ മുദർത്ഥമപ്പൊഴുതിലിറങ്ങി യാത്രയായ്.        57


അനന്തരം നിജ കുലകാമധേനുവായ് മനന്തെഴിഞ്ഞരുളിന ഭദ്രകാളിയെ അനന്തഭാസ്സുടയ തദാലയം ഗമി- ച്ചനന്തതന്നധിപതി കൈവണങ്ങിനാൻ.        58


കരാഞ്ചിതപ്രതിഭയഖഡ്ഗതല്ലതല്ലയജേ! പരാസുതാകലിതപരാസുരവ്രജേ! പരാചരാവനപണചാരുവീക്ഷണേ! പരാൽപരേ! ഭഗവതി! പാഹി പാഹി മാം        59


അടിക്കടിക്കടിയനിലാധിവീചി വ- ന്നടിക്കുമാറരുളുമലന്റെ ശാസനം അടിക്കുതൊട്ടൊഴിയണമായതിന്നു നി- ന്നടിക്കു താണയി ജഗമംബ! കൂപ്പുവൻ        60

<poem> [ 131 ]

അനാഥനാമടിയനനാസ്ഥയെന്നിയേ
വിനാ ഭയം വിമതവിനാശനത്തിനായ്
അനാമയേ! തുനിവതനാരതം ഘനാ-
ഘനാഭ നിന്നുടയ ഘനാനുകമ്പതാൻ.        61

കരാളദോർദ്ധൃതകരവാളികേ! മനോ-
ഹരാളകേ! മമ നൃപവംശപാലികേ!
ഒരാളുമില്ലൊരു തുണ ഹേ! കൃപാസരോ-
മരാളികേ! കനിയുക ഭദ്രകാളികേ!"        62

ഇവണ്ണമബ്ഭഗവതിയെ സ്തുതിച്ചിളാ-
ധവൻ മഹാബലനിധി മന്ത്രിയുക്തനായ്
ജവത്തൊടും നിജ പുരിവിട്ടു രാജ്ഞിതൻ
ശിവത്തിനായ്‌ത്തദവനിതന്നിലെത്തിനാൻ.        63

വേഗാതിരേകമൊടു വൈരിഭടാസുപങ്‌‌ക്തി-
ക്കാഗാമിയായ വിലയത്തെ വിളിച്ചു ചൊല്ലി
നാഗാരി കീഴുലകിലെന്നകണക്കു ഗാംഭീ-
ര്യാഗാരമാം നൃപതി ദക്ഷിണദിക്കിലെത്തി.        64

തൽക്കാലമുൾക്കുളിരെഴും ക്ഷിതിഭർത്ത്രിചെയ്യും
സൽക്കാരമേൽപതിനുകൂടിയുമൊട്ടുനേരം
നിൽക്കാതെ പോരിനു നൃപാലകമൗലി ഹൃത്തിൽ
ചിൽക്കാതലാംകമലാഭനെയോർത്തിറങ്ങി.        65

ആ നന്ദനന്ദനനെഴും കുഴലൂത്തു കേട്ടി-
ട്ടാനന്ദമാർന്നരികിലെത്തിന ഗോപർപോലെ
മാനത്തിൽ മന്നനുടെ ശംഖൊലി കേട്ടു പൗരർ
ദീനത്വമറ്റവനു ചുറ്റുമനഞ്ഞുകൂടി.        66

നൂനം നടുക്കൊരു കനൽപ്പൊരി വീണിടുമ്പോൾ
വേനൽക്കു കാഞ്ഞ വിപിനം മുഴുവൻ ദഹിക്കും;
ഊനംവെടിഞ്ഞു നൃവരാഗമമക്കണക്കി-
ലാ നല്ല പൗരരെ രണോൽസുകരാക്കിയെങ്ങും.        67

ആ രാജഭക്തി കരളിൽപ്പെരുകുന്ന നായ-
ന്മാരാകെയന്നിമിഷമേ തദുപാന്തമെത്തി
പോരാടിടുന്നതിനു സജ്ജതപൂണ്ടു നിന്നു;
വൈരാകരഷ്ടഗൃഹർ മാത്രമകന്നു വാണു.        68

മറ്റുള്ള കൂട്ടരുമൊരുങ്ങി മുറയ്ക്കവർക്കു
പറ്റുന്ന മുട്ടരിയെ വെന്നിള വീണ്ടെടുപ്പാൻ
മുറ്റും കുതൂഹലമൊടെത്തി; നരർഷഭന്റെ
ചുറ്റും ക്ഷണത്തിലൊരു വൻപടയങ്ങു വാച്ചു.        69

ആ രാജവര്യസചിവാഗമനം നിമിത്തം
പാരാതെയന്നു മുകിലന്നു ഭയം വളർന്നു,

[ 132 ]

ശ്രീരാമലക്ഷ്മണപയോനിധിലംഘനത്താൽ
ഘോരശരാധിപതി രാവണനെന്നപോലെ.        70

ഭീയാർന്നു പാർപ്പിടമടുത്തുപെടും മണക്കാ-
ടായാലതത്ര തരമല്ലിനിയെന്നുതോന്നി
കായാവനേച്ഛയൊടു ദക്ഷിണദിക്കു നോക്കി-
പ്പായാൻ തുടങ്ങി പരമപ്പയോധനാഥൻ.        71

കൊല്ലക്കുടിക്കുടയൊരാലയിൽ നട്ട കൊച്ചു-
മുല്ലക്കു തുല്യമവനെത്തിയ ദിക്കിലെല്ലാം
പല്ലക്കിലുണ്ടരികിൽ വഞ്ചിവലാന്തകന്റെ
ചെല്ലക്കുമാരി ശിവനേ! ശിവരാമ രാമ!        72

പാടുന്നു, പാഴനൊടു പോയ്പ്പകിടകളിക്കു
കൂടുന്നു, കൂത്തു പലതങ്ങനെ കാട്ടിടുന്നു;
തേടുന്നു; പുഞ്ചിരി, നിനയ്പളവാർക്കുമുൾക്കാ-
മ്പാടുന്നു; പെണ്ണു പണമുള്ളെടമെന്നതൊത്തോ?        73

സൂക്ഷിക്കുകിൽകൊടിയതാമൊരു വാളരയ്ക്കു
ഭൂക്ഷിൽകുമാരികയണിയുന്നതു നോക്കൂ, കാണാം;
വീക്ഷിക്കുമാളുകൾ പഴിക്കുകിൽ വീശുവാനോ?
സാക്ഷിക്കു ദൈവ, മിവനൊന്നുമറിഞ്ഞുകൂടാ.        74

ഇതരഗതി ലഭിക്കാഞ്ഞെന്തിനും താൻ തയ്യാറായ്
ശിതമതി തിരുവട്ടാറ്റെത്തി യുദ്ധത്തിനായി
പൃതനയൊടു വസിച്ചാൻ; ശൂരനാം കേരളക്ഷ്മാ-
ശതമുഖനുമമന്ദം തത്ര താൻ യാത്രയായാൻ.        75

പന്ത്രണ്ടാം സർഗ്ഗം സമാപ്തം