പരിശുദ്ധ ഖുർആൻ/യാസീൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 36 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 യാസീൻ ‍.

2 തത്വസമ്പൂർണമായ ഖുർആൻ തന്നെയാണ സത്യം;

3 നീ ദൈവദൂതൻമാരിൽ പെട്ടവൻ തന്നെയാകുന്നു.

4 നേരായ പാതയിലാകുന്നു ( നീ. )

5 പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവൻ അവതരിപ്പിച്ചതത്രെ ഇത്‌. ( ഖുർആൻ ).

6 ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നൽകുവാൻ വേണ്ടി. അവരുടെ പിതാക്കൻമാർക്ക്‌ താക്കീത്‌ നൽകപ്പെട്ടിട്ടില്ല. അതിനാൽ അവർ അശ്രദ്ധയിൽ കഴിയുന്നവരാകുന്നു.

7 അവരിൽ മിക്കവരുടെ കാര്യത്തിലും ( ശിക്ഷയെ സംബന്ധിച്ച ) വചനം സത്യമായി പുലർന്നിരിക്കുന്നു. അതിനാൽ അവർ വിശ്വസിക്കുകയില്ല.

8 അവരുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെച്ചിരിക്കുന്നു. അത്‌ ( അവരുടെ ) താടിയെല്ലുകൾ വരെ എത്തുന്നു. തൻമൂലം അവർ തലകുത്തനെ പിടിച്ചവരായിരിക്കും.

9 അവരുടെ മുമ്പിൽ ഒരു തടസ്സവും അവരുടെ പിന്നിൽ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാൽ അവർക്ക്‌ കാണാൻ കഴിയില്ല.

10 നീ അവർക്ക്‌ താക്കീത്‌ നൽകിയോ അതല്ല താക്കീത്‌ നൽകിയില്ലേ എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവർ വിശ്വസിക്കുകയില്ല.

11 ബോധനം പിൻപറ്റുകയും, അദൃശ്യാവസ്ഥയിൽ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിൻറെ താക്കീത്‌ ഫലപ്പെടുകയുള്ളൂ. ആകയാൽ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന്‌ സന്തോഷവാർത്ത അറിയിക്കുക.

12 തീർച്ചയായും നാം തന്നെയാണ്‌ മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവർ ചെയ്തു വെച്ചതും അവരുടെ ( പ്രവർത്തനങ്ങളുടെ ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു.

13 ആ രാജ്യക്കാരെ ഒരു ഉദാഹരണമെന്ന നിലയ്ക്ക്‌ നീ അവർക്ക്‌ പറഞ്ഞുകൊടുക്കുക. ദൈവദൂതൻമാർ അവിടെ ചെന്ന സന്ദർഭം.

14 അവരിലേക്ക്‌ രണ്ടുപേരെ നാം ദൂതൻമാരായി അയച്ചപ്പോൾ അവരെ അവർ നിഷേധിച്ചുതള്ളി. അപ്പോൾ ഒരു മൂന്നാമനെക്കൊണ്ട്‌ നാം അവർക്ക്‌ പിൻബലം നൽകി. എന്നിട്ടവർ പറഞ്ഞു: തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക്‌ നിയോഗിക്കപ്പെട്ടവരാകുന്നു.

15 അവർ ( ജനങ്ങൾ ) പറഞ്ഞു. നിങ്ങൾ ഞങ്ങളെ പോലെയുള്ള മനുഷ്യർ മാത്രമാകുന്നു. പരമകാരുണികൻ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങൾ കളവ്‌ പറയുക തന്നെയാണ്‌.

16 അവർ ( ദൂതൻമാർ ) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക്‌ നിയോഗിക്കപ്പെട്ടവർ തന്നെയാണെന്ന്‌.

17 വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങൾക്ക്‌ യാതൊരു ബാധ്യതയുമില്ല.

18 അവർ ( ജനങ്ങൾ ) പറഞ്ഞു: തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങൾ ( ഇതിൽ നിന്ന്‌ ) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങൾ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളിൽ നിന്ന്‌ വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പർശിക്കുക തന്നെ ചെയ്യും.

19 അവർ ( ദൂതൻമാർ ) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത്‌ തന്നെയാകുന്നു. നിങ്ങൾക്ക്‌ ഉൽബോധനം നൽകപ്പെട്ടാൽ ഇതാണോ ( നിങ്ങളുടെ നിലപാട്‌? ) എന്നാൽ നിങ്ങൾ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു.

20 പട്ടണത്തിൻറെ അങ്ങേ അറ്റത്ത്‌ നിന്ന്‌ ഒരാൾ ഓടിവന്ന്‌ പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ ദൂതൻമാരെ പിന്തുടരുവിൻ.

21 നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സൻമാർഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങൾ പിന്തുടരുക.

22 ഏതൊരുവൻ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവൻറെ അടുത്തേക്ക്‌ നിങ്ങൾ മടക്കപ്പെടുന്നുവോ അവനെ ഞാൻ ആരാധിക്കാതിരിക്കാൻ എനിക്കെന്തുന്യായം?

23 അവനു പുറമെ വല്ല ദൈവങ്ങളേയും ഞാൻ സ്വീകരിക്കുകയോ? പരമകാരുണികൻ എനിക്ക്‌ വല്ല ദോഷവും വരുത്താൻ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാർശ എനിക്ക്‌ യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവർ എന്നെ രക്ഷപ്പെടുത്തുകയുമില്ല.

24 അങ്ങനെ ചെയ്യുന്ന പക്ഷം തീർച്ചയായും ഞാൻ വ്യക്തമായ ദുർമാർഗത്തിലായിരിക്കും.

25 തീർച്ചയായും ഞാൻ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു. അത്‌ കൊണ്ട്‌ നിങ്ങൾ എൻറെ വാക്ക്‌ കേൾക്കുക.

26 സ്വർഗത്തിൽ പ്രവേശിച്ച്‌ കൊള്ളുക. എന്ന്‌ പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എൻറെ ജനത അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

27 എൻറെ രക്ഷിതാവ്‌ എനിക്ക്‌ പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ എന്നെ ഉൾപെടുത്തുകയും ചെയ്തതിനെ പറ്റി.

28 അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിൻറെ ജനതയുടെ നേരെ ആകാശത്ത്‌ നിന്ന്‌ സൈനിക സംഘത്തെയൊന്നും നാം ഇറക്കിയിട്ടില്ല. നാം അങ്ങനെ ഇറക്കാറുണ്ടായിരുന്നുമില്ല.

29 അത്‌ ഒരൊറ്റ ശബ്ദം മാത്രമായിരുന്നു. അപ്പോഴേക്കും അവരതാ കെട്ടടങ്ങിക്കഴിഞ്ഞു.

30 ആ ദാസൻമാരുടെ കാര്യം എത്ര പരിതാപകരം. ഏതൊരു ദൂതൻ അവരുടെ അടുത്ത്‌ ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല.

31 അവർക്കു മുമ്പ്‌ എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക്‌ തിരിച്ചുവരുന്നില്ല എന്ന്‌ അവർ കണ്ടില്ലേ?

32 തീർച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പിൽ ഹാജരാക്കപ്പെടുന്നവരാകുന്നു.

33 അവർക്കൊരു ദൃഷ്ടാന്തമുണ്ട്‌; നിർജീവമായ ഭൂമി. അതിന്‌ നാം ജീവൻ നൽകുകയും, അതിൽ നിന്ന്‌ നാം ധാന്യം ഉൽപാദിപ്പിക്കുകയും ചെയ്തു. എന്നിട്ട്‌ അതിൽ നിന്നാണ്‌ അവർ ഭക്ഷിക്കുന്നത്‌.

34 ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ അതിൽ നാം ഉണ്ടാക്കുകയും, അതിൽ നാം ഉറവിടങ്ങൾ ഒഴുക്കുകയും ചെയ്തു.

35 അതിൻറെ ഫലങ്ങളിൽ നിന്നും അവരുടെ കൈകൾ അദ്ധ്വാനിച്ചുണ്ടാക്കിയതിൽ നിന്നും അവർ ഭക്ഷിക്കുവാൻ വേണ്ടി. എന്നിരിക്കെ അവർ നന്ദികാണിക്കുന്നില്ലേ?

36 ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വർഗങ്ങളിലും, അവർക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ!

37 രാത്രിയും അവർക്കൊരു ദൃഷ്ടാന്തമത്രെ . അതിൽ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോൾ അവരതാ ഇരുട്ടിൽ അകപ്പെടുന്നു.

38 സൂര്യൻ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നു. പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.

39 ചന്ദ്രന്‌ നാം ചില ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.

40 സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തിൽ നീന്തികൊണ്ടിരിക്കുന്നു.

41 അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലിൽ നാം കയറ്റികൊണ്ട്‌ പോയതും അവർക്കൊരു ദൃഷ്ടാന്തമാകുന്നു.

42 അതുപോലെ അവർക്ക്‌ വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവർക്ക്‌ വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്‌.

43 നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്‌.അപ്പോൾ അവർക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവർ രക്ഷിക്കപ്പെടുന്നതുമല്ല.

44 നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട്‌ ( നാം അവർക്ക്‌ നൽകുന്നത്‌. ) അല്ലാതെ.

45 നിങ്ങളുടെ മുമ്പിൽ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നിൽ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾക്ക്‌ കാരുണ്യം ലഭിച്ചേക്കാം എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ ( അവരത്‌ അവഗണിക്കുന്നു. )

46 അവരുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഏതൊരു ദൃഷ്ടാന്തം അവർക്ക്‌ വന്നെത്തിയാലും അവർ അതിൽ നിന്ന്‌ തിരിഞ്ഞുകളയാതിരിക്കുന്നില്ല.

47 നിങ്ങൾക്ക്‌ അല്ലാഹു നൽകിയതിൽ നിന്ന്‌ നിങ്ങൾ ചെലവഴിക്കൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ അവിശ്വാസികൾ വിശ്വാസികളോട്‌ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ തന്നെ ഭക്ഷണം നൽകുമായിരുന്ന ആളുകൾക്ക്‌ ഞങ്ങൾ ഭക്ഷണം നൽകുകയോ? നിങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയാകുന്നു.

48 അവർ ചോദിക്കുന്നു. നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഈ വാഗ്ദത്തം എപ്പോഴാണ്‌ പുലരുക?

49 ഒരൊറ്റ ഘോരശബ്ദം മാത്രമാണ്‌ അവർ കാത്തിരിക്കുന്നത്‌. അവർ അന്യോന്യം തർക്കിച്ച്‌ കൊണ്ടിരിക്കെ അതവരെ പിടികൂടും.

50 അപ്പോൾ യാതൊരു വസ്വിയ്യത്തും നൽകാൻ അവർക്ക്‌ സാധിക്കുകയില്ല. അവർക്ക്‌ അവരുടെ കുടുംബത്തിലേക്ക്‌ മടങ്ങാനും ആകുകയില്ല.

51 കാഹളത്തിൽ ഊതപ്പെടും. അപ്പോൾ അവർ ഖബ്‌റുകളിൽ നിന്ന്‌ അവരുടെ രക്ഷിതാവിങ്കലേക്ക്‌ കുതിച്ച്‌ ചെല്ലും.

52 അവർ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തിൽ നിന്ന്‌ നമ്മെ എഴുന്നേൽപിച്ചതാരാണ്‌? ഇത്‌ പരമകാരുണികൻ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതൻമാർ സത്യം തന്നെയാണ്‌ പറഞ്ഞത്‌.

53 അത്‌ ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവർ ഒന്നടങ്കം നമ്മുടെ അടുക്കൽ ഹാജരാക്കപ്പെടുന്നു.

54 അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക്‌ പ്രതിഫലം നൽകപ്പെടുകയുമില്ല.

55 തീർച്ചയായും സ്വർഗവാസികൾ അന്ന്‌ ഓരോ ജോലിയിലായിക്കൊണ്ട്‌ സുഖമനുഭവിക്കുന്നവരായിരിക്കും.

56 അവരും അവരുടെ ഇണകളും തണലുകളിൽ അലംകൃതമായ കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും.

57 അവർക്കവിടെ പഴവർഗങ്ങളുണ്ട്‌, അവർക്ക്‌ തങ്ങൾ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌.

58 സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കൽ നിന്ന്‌ അവർക്കുള്ള അഭിവാദ്യം.

59 കുറ്റവാളികളേ, ഇന്ന്‌ നിങ്ങൾ വേറിട്ട്‌ നിൽക്കുക ( എന്ന്‌ അവിടെ വെച്ച്‌ പ്രഖ്യാപിക്കപ്പെടും. )

60 ആദം സന്തതികളേ, ഞാൻ നിങ്ങളോട്‌ അനുശാസിച്ചിട്ടില്ലേ നിങ്ങൾ പിശാചിനെ ആരാധിക്കരുത്‌. തീർച്ചയായും അവൻ നിങ്ങൾക്ക്‌ പ്രത്യക്ഷശത്രുവാകുന്നു.

61 നിങ്ങൾ എന്നെ ആരാധിക്കുവിൻ. ഇതാണ്‌ നേരായ മാർഗം എന്ന്‌.

62 തീർച്ചയായും നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ അനേകം സംഘങ്ങളെ അവൻ ( പിശാച്‌ ) പിഴപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും നിങ്ങൾ ചിന്തിച്ച്‌ മനസ്സിലാക്കുന്നവരായില്ലേ?

63 ഇതാ, നിങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകപ്പെട്ടിരുന്ന നരകം!

64 നിങ്ങൾ അവിശ്വസിച്ചിരുന്നതിൻറെ ഫലമായി അതിൽ കടന്നു എരിഞ്ഞ്‌ കൊള്ളുക.

65 അന്ന്‌ നാം അവരുടെ വായകൾക്കു മുദ്രവെക്കുന്നതും, അവരുടെ കൈകൾ നമ്മോട്‌ സംസാരിക്കുന്നതും , അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകൾ സാക്ഷ്യം വഹിക്കുന്നതുമാണ്‌.

66 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കുമായിരുന്നു. എന്നിട്ടും പാതയിലൂടെ മുന്നോട്ട്‌ നീങ്ങാൻ അവർ ശ്രമിച്ചേനെ. എന്നാൽ അവർക്കെങ്ങനെ കാണാൻ കഴിയും?

67 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ നിൽക്കുന്നേടത്ത്‌ വെച്ച്‌ തന്നെ അവർക്ക്‌ നാം രൂപഭേദം വരുത്തുമായിരുന്നു. അപ്പോൾ അവർക്ക്‌ മുന്നോട്ട്‌ നീങ്ങാൻ സാധിക്കുകയില്ല. അവർക്ക്‌ തിരിച്ചുപോവാനുമാവില്ല.

68 വല്ലവന്നും നാം ദീർഘായുസ്സ്‌ നൽകുന്നുവെങ്കിൽ അവൻറെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവർ ചിന്തിക്കുന്നില്ലേ?

69 അദ്ദേഹത്തിന്‌ ( നബിക്ക്‌ ) നാം കവിത പഠിപ്പിച്ചിട്ടില്ല. അത്‌ അദ്ദേഹത്തിന്‌ അനുയോജ്യമാകുകയുമില്ല. ഇത്‌ ഒരു ഉൽബോധനവും കാര്യങ്ങൾ സ്പഷ്ടമാക്കുന്ന ഖുർആനും മാത്രമാകുന്നു.

70 ജീവനുള്ളവർക്ക്‌ താക്കീത്‌ നൽകുന്നതിന്‌ വേണ്ടിയത്രെ ഇത്‌. സത്യനിഷേധികളുടെ കാര്യത്തിൽ ( ശിക്ഷയുടെ ) വചനം സത്യമായിപുലരുവാൻ വേണ്ടിയും.

71 നമ്മുടെ കൈകൾ നിർമിച്ചതിൽപ്പെട്ട കാലികളെ അവർക്ക്‌ വേണ്ടിയാണ്‌ നാം സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌ അവർ കണ്ടില്ലേ? അങ്ങനെ അവർ അവയുടെ ഉടമസ്ഥരായിരിക്കുന്നു.

72 അവയെ അവർക്ക്‌ വേണ്ടി നാം കീഴ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയിൽ നിന്നാകുന്നു അവർക്കുള്ള വാഹനം. അവയിൽ നിന്ന്‌ അവർ ( മാംസം ) ഭക്ഷിക്കുകയും ചെയ്യുന്നു.

73 അവർക്ക്‌ അവയിൽ പല പ്രയോജനങ്ങളുമുണ്ട്‌. ( പുറമെ ) പാനീയങ്ങളും. എന്നിരിക്കെ അവർ നന്ദികാണിക്കുന്നില്ലേ?

74 തങ്ങൾക്ക്‌ സഹായം ലഭിക്കുവാൻ വേണ്ടി അല്ലാഹുവിന്‌ പുറമെ പല ദൈവങ്ങളേയും അവർ സ്വീകരിച്ചിരിക്കുന്നു.

75 അവരെ സഹായിക്കാൻ അവർക്ക്‌ ( ദൈവങ്ങൾക്ക്‌ ) സാധിക്കുകയില്ല. അവർ അവർക്ക്‌ ( ദൈവങ്ങൾക്ക്‌ ) വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു.

76 അതിനാൽ അവരുടെ വാക്ക്‌ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീർച്ചയായും അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു.

77 മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽ നിന്നാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട്‌ അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു.

78 അവൻ നമുക്ക്‌ ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത്‌ അവൻ മറന്നുകളയുകയും ചെയ്തു. അവൻ പറഞ്ഞു: എല്ലുകൾ ദ്രവിച്ച്‌ പോയിരിക്കെ ആരാണ്‌ അവയ്ക്ക്‌ ജീവൻ നൽകുന്നത്‌?

79 പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക്‌ ജീവൻ നൽകുന്നതാണ്‌. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ.

80 പച്ചമരത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ അങ്ങനെ നിങ്ങളതാ അതിൽ നിന്ന്‌ കത്തിച്ചെടുക്കുന്നു.

81 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും.

82 താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവൻറെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.

83 മുഴുവൻ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങൾ മടക്കപ്പെടുന്നത്‌ ആരുടെ അടുത്തേക്കാണോ അവൻ എത്ര പരിശുദ്ധൻ!


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/യാസീൻ&oldid=14171" എന്ന താളിൽനിന്ന് ശേഖരിച്ചത്