വനമാല/ഭാഷാമേഘസന്ദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


കാണപ്പെട്ടുള്ള കൃത്യസ്‌ഖലനമതിനൊരാ-

ണ്ടാർന്നു കാന്താവിയോഗം

ക്ഷീണശ്രീയാകുമാറദ്ധനദനുടെ കടും

ശിക്ഷയാൽ യക്ഷനേകൻ

വാണാൻ വൈദേഹി നീരാടിയ മഹിമയെഴും

വാരിയും ഭൂരിവൃക്ഷ-

ശ്രേണീച്ഛായാഭിരാമാങ്കണനിരയുമെഴും

രാമഗിര്യാശ്രമത്തിൽ.


യോഷാരത്നത്തെ വേർപെട്ടതിലഥ ചില മാ-

സം കഴിച്ചാമുഴങ്കൈ

ശോഷിച്ചൂരിത്തെറിച്ചങ്ങനെ വളകൾ വെടി-

ഞ്ഞീടുമാക്കാമി കണ്ടാൻ

ആഷാഢത്തിന്റെയൊന്നാം‌ദിനമതിലൊരു മേ-

ഘം തടംപുക്കു മന്ദ്രാ-

ഘോഷം കുത്തിക്കളിക്കും കരിയൊടുകിടയാം

കാന്തിപൂണ്ടന്തികത്തിൽ.


ഒട്ടേറെക്‌ഖേദമുണ്ടെങ്കിലുമതികുതുകം

ചേർക്കയാൽ യക്ഷനുള്ളിൽ-

ക്കെട്ടിസ്തംഭിച്ച കണ്ണീരൊടുമതിനെ നെടും

ചിന്തയാൽ നോക്കിനിന്നാൻ

തിട്ടം സംഭോഗികൾക്കും തരളത കരളി-

ന്നേകുമാമേഘമാക്കൈ

കെട്ടിപ്പുൽകാൻ കൊതിക്കും കമനിയകലെയാം

കാന്തനെന്തായിരിക്കും.


വന്നെത്തീടും നഭസ്സിൽ പ്രണയിനിയവൾ വാ-

ണീടണം പ്രാണനാർന്നി-

ട്ടെന്നിച്ഛിച്ചംബുജത്തിൻവഴി നിജസുഖവൃ-

ത്താന്തമെത്തിക്കുവാനായ്

ഉന്നിച്ചെന്നാശു പുത്തൻ കുടജമലരതും

തൂകിയാവന്ന മേഘം-

തന്നെപ്പൂജിച്ചു തുഷ്ട്യാ കുശലവുമനുമോ-

ദിച്ചു ചോദിച്ചു യക്ഷൻ.

തീ വെള്ളം കാറ്റു മുറ്റും പുകയിവ തിരളും

തുച്ഛമാം മേഘമിന്നെ-

ങ്ങാ വൈദഗ്ദ്ധ്യം കലർന്നുള്ളൊരുവനിഹ വഹി-

ക്കേണ്ട ദൂതെങ്ങു പാർത്താൽ

ഏവം തെല്ലും നിനയ്ക്കാതവനതിനൊടുമു-

ൽക്കണ്ഠയാലന്നിരന്നാൻ

പോവില്ലേ ചേതനാചേതനമിവയൊടുമർ-

ത്ഥിച്ചു കാമാതുരന്മാർ?

പേരാളും പുഷ്കരാവർത്തകനിരയുടെ വംശത്തിലുദ്‌ഭൂതനിച്ഛാ-

ചാരൻ വിണ്ണോർവരൻ തന്നുടെയനുചരനാണങ്ങു ഞാനിങ്ങറിഞ്ഞേൻ

ദൂരസ്ഥൻ ദൈവയോഗാലിവനിവിടെയിരക്കുന്നു വേണ്ടീലയിഷ്ടം

പൂരിച്ചില്ലെങ്കിലും പ്രാർത്ഥന വലിയവരോടല്പരേകുന്നതേക്കാൾ.

[അപൂർണ്ണം]
"https://ml.wikisource.org/w/index.php?title=വനമാല/ഭാഷാമേഘസന്ദേശം&oldid=35830" എന്ന താളിൽനിന്ന് ശേഖരിച്ചത്