ബാഷ്പാഞ്ജലി/സൗന്ദര്യലഹരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

> സൗന്ദര്യലഹരി å പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാൺമൂ പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ. ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി- ട്ടെത്ര കാലമാ,യെന്നാലിനിയും തീർന്നില്ലല്ലോ! ഓരോരോ ദിവസവുമത്യനർഗ്ഘമായീടും ചാരുതയൊന്നീ ലോകഗാളത്തെപ്പുതുക്കുന്നു. അല്ലെങ്കിൽ, പ്രാപഞ്ചികജീവിതത്തിനെ, നമ്മ- ളെല്ലാരുമിതിൻമുൻപേ വെറുത്തുകഴിഞ്ഞേനെ! പൂർവ്വദിങ്ങ്മുഖത്തിങ്കൽ സിന്ദൂരപൂരംപൂശി- പ്പൂവിനെച്ചിരിപ്പിച്ചുവന്നെത്തും പുലരിയും; മുല്ലമൊട്ടുകൾവാരി വാനിങ്കൽ വിതറിക്കൊ- ണ്ടുല്ലാസഭരിതയായണയുംസന്ധ്യാ ശ്രീയും; വാനിലുല്ലസിച്ചിടും വാര്മതിയൊഴുക്കുന്ന പൂനിലാവിങ്കൽ കുളിച്ചെത്തിടും രജനിയും;- എന്തിനിപ്രകൃതിയിൽ സൗന്ദര്യമയമായു- ള്ളെന്തും,ഹാ ജീവിതത്തെ മധുരിപ്പിച്ചീടുന്നു! കുളിർത്തമണിത്തെന്നൽ സൗരഭോന്മദം പൂണ്ടു തളിർത്ത തരുക്കളെത്തഴുകിത്തളരവെ; അന്തരംഗാന്തരത്തിലംബരാന്തത്തെയേന്തി- ത്തന്തിരകളാൽ താളംപിടിച്ചു പാടിപ്പാടി പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി- യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവെ; മരന്ദം തുളുമ്പുന്ന മലരിൽ ചുറ്റും കൂടി മുരളും തേനീച്ചകൾ പറന്നു കളിക്കവെ; വല്ലികാനടികൾ നൽപല്ലവാകുലമായ ചില്ലകൈയുകളാട്ടി നർത്തനം ചെയ്തീടവെ; അറിയാതവരോടുകൂടി നമ്മളു,മേതോ പരമാനന്ദപ്രവാഹത്തിങ്കൽ മുഴുകുന്നു. ഈ വിധം മനോഹരവസ്തുക്കളെല്ലാം നമ്മെ- "ജ്ജീവിക്കു, ജീവിക്കു," കെന്നുൽബോധിപ്പിപ്പൂ നിത്യം. "നുകരു,നുകരു,മത്സൗന്ദര്യം!"-നമ്മോടിളം- മുകുളം വികസിച്ചു നെടുവീർപ്പിട്ടോതുന്നു. "മുറുകെ മുകർന്നീടുകോമനേ, പിന്നെപ്പിന്നെ മറവിക്കകത്തേയ്ക്കു വീണടിയേണ്ടൊരെന്നെ!" പാടലദലാധരം പേർത്തുമുച്ചലിക്കെ,ച്ചെ- റ്റാടലാർന്നളിയോടു പനിനീർപ്പൂവർത്ഥിപ്പൂ. å ജീവിതലഘുകാവ്യത്തിൻ പകർപ്പവകാശം കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ; നിത്യസുന്ദരമാകും, സ്നേഹഗീതിയാലതു നിസ്തുലമാക്കിത്തീർക്കാനാവുകി, ലതേ കാമ്യം! സായാഹ്നരാഗംപോലെ സർവ്വവും തേയാം, മായാം പോയാലോ പോയി;-പിന്നെയൊന്നു, മില്ലെല്ലാം ശൂന്യം! ഇന്നുനാമുള്ളോ,രില്ലാത്തവരായ്ത്തീർന്നിടേണം പിന്നാലെവരുന്നോർക്കൊരന്ധാന്വേഷണത്തിനായ്. ഇന്നലെ,ത്തേങ്ങിത്തേങ്ങിയെന്തിനോകരഞ്ഞു ഞാ- നിന്നിനിച്ചിരിക്കട്ടെ;- നാളെഞാനൊഴിഞ്ഞേയ്ക്കാം! പുതുമേ, വീണ്ടും വീണ്ടും പുൽകുക ലോകത്തെ നീ 'മതി!'- യെന്നവളെക്കൊണ്ടോതിക്കാതൊരിക്കലും!ååå27-8-1108 </poem>