ബാഷ്പാഞ്ജലി/മാപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 മാപ്പ്!
സഹതാപം-അല്ലെങ്കിൽവേണ്ട, ഞാനി-
ന്നറിയാതതൊന്നു പറഞ്ഞുപോയി.
അപരാധമാണ,തെനിക്കതിനാൽ
സദയം നീ ലോകമേ, മാപ്പുനൽകൂ!
കരുതിടാതാണതു ചൊന്നതു ഞാൻ,
പരിഭവമൽപവും തോന്നരുതേ!
å ശിഥിലമായ്ത്തീരുമൊരാർദ്രചിത്തം
പലമട്ടു പിച്ചു പുലമ്പിയേയ്ക്കാം;
അവയിലെല്ലാറ്റിനുമിപ്രകാരം
ചെവികൊടുത്തീടൊല്ലേ, നിങ്ങളാരും!
å ഞെരിയുമൊരാത്മാവിൻദീനനാദം
സുരപഥത്തോളം ചെന്നെത്തിയാലും,
ബധിരമീ ലോകം;- ഇതിനകത്തെൻ-
പ്രണയംകൊ,ണ്ടയേ്യാ,പിന്നെന്തുകാര്യം?
å മിഴിനീരിൽമുങ്ങി നനഞ്ഞുതിരും
മൊഴികളിലോലുന്ന മാർദ്ദവവും;
കദനം നിറഞ്ഞു തുളുമ്പിനിൽക്കും
കരളിൻനിരഘ മധുരിമയും;
പറയാതറിയുകയില്ലയെങ്കിൽ
പറയാം;- എന്നാലുമിതെന്തു മൗനം?
മതിമതി- പണ്ടു, മെൻലോകമേ, നീ-
യിതുവിധം കർക്കശമായിരുന്നോ?
ദയനീയഗദ്ഗതം തിങ്ങിവിങ്ങും
ഗളനാളം ഞെക്കി ഞെരിക്കുവാനും
ഇടറാത്ത കൈകളിലുല്ലസിപ്പൂ
വിജയമേ, നിന്റെ വരണമാല്യം!
å കനകാംഗിയാകുമക്കാല്യലക്ഷ്മി
കലിതാനുരാഗം കരങ്ങൾ നീട്ടി,
തഴുകുവാൻ പോയാലും, സമ്മതിക്കാ-
തിരുളൊന്നിച്ചോടുന്നു താരകങ്ങൾ!
പരിപൂർണ്ണതയിങ്കലേയ്ക്കു നമ്മെ-
യൊരുദിവ്യശക്തിയെടുത്തുയർത്തും;
അനുസരിക്കാതെ കുടഞ്ഞുനോക്കു-
മതിലുമടിയിലേയ്ക്കാഞ്ഞടിയും
അറിയുന്നീലെന്നാലിതൊന്നു,മയേ്യാ,
മറിമായംതന്നെയീ മന്നിലെന്തും
ഭുവനമേ, മാനവദൃഷ്ടിയിങ്കൽ
വെറുതെയോ നീയൊരു മായയായി?
കളവേതു, സത്യമേ,താരു കണ്ടു?
ശിവനേ,യിതെല്ലാമെന്തിന്ദ്രജാലം!....
åå*åå*åå*
å കഥയെമ്മട്ടായാലും, കണ്ടുനിന്നു
കരയുവാൻമാത്രമെനിക്കറിയാം.
ക്ഷണികസൗന്ദര്യങ്ങൾ നോക്കിനോക്കി-
ത്തകരുന്നു, ഹാ, മനം മാമകീനം.
ഒരുപുഷ്പം വാടിക്കൊഴിഞ്ഞിടുമ്പോ-
ളൊരു നെടുവീർപ്പെന്നിലങ്കുരിപ്പൂ!
....åååååå........ååååå ......
....åååååå........ååååå ......
ഇവയെല്ലാം മൂഢതയായിരിക്കാം;
സദയം നീ, ലോകമേ, മാപ്പുനൽകു!åå22-9-1109

നിഴലും വെളിച്ചവും മാറി മാറി
നിഴലിക്കും ജീവിതദർപ്പണത്തിൽ,
ഒരുസത്യം മാത്രം നിലയ്ക്കുമെന്നും-
പരമാർത്ഥസ്നേഹത്തിൻ മന്ദഹാസം!åå 5-7-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/മാപ്പ്&oldid=52369" എന്ന താളിൽനിന്ന് ശേഖരിച്ചത്