നീയല്ലോ ഞങ്ങൾക്കുള്ള

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

               പല്ലവി
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ
              ചരണങ്ങൾ
1.നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
   നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും-.... ...........നീയല്ലോ

2.കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്
   കാൽകരം ചേർന്നു തൂങ്ങിമരിച്ചുയിരേകിയ.................നീയല്ലോ

3.അന്നന്നു ഞങ്ങൾക്കുള്ള-തെല്ലാം തന്നു പോറ്റുന്നോൻ
   ഇന്നുമെന്നും കൂടെയുണ്ടെന്നുള്ളവാക്കു തന്നവൻ..........നീയല്ലോ
 
4.ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന
   മാത്രയിൽ ജയം തന്നു കാത്തുസൂക്ഷിച്ചീടുന്ന...............നീയല്ലോ

5.ജനകനുടെ വലമമർന്നുനീ ഞങ്ങൾക്കായ്
   ദിനം പ്രതി പക്ഷവാദം ചെയ്തുജീവിച്ചീടുന്ന.................നീയല്ലോ

6.ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
   ലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ.........നീയല്ലോ

7.നിത്യജീവ മൊഴികൾ നിന്നിലുണ്ടു പരനേ
   നിന്നേവിട്ടിട്ടടിയങ്ങൾ എങ്ങു പോയി വസിക്കും..........നീയല്ലോ

"https://ml.wikisource.org/w/index.php?title=നീയല്ലോ_ഞങ്ങൾക്കുള്ള&oldid=20474" എന്ന താളിൽനിന്ന് ശേഖരിച്ചത്