താൾ:Chithrashala.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർത്ഥിവനായ്ക്കാണ്മൂ നമ്മൾ ഹാ! ചിലപ്പോൾ രാഘവനെ;
സ്വാർത്ഥചിന്താപരനായും മറ്റു ചിലപ്പോൾ
പൂരുഷൻ തൻ ദിവ്യതയ്ക്ക് പൂർത്തിയില്ല; കരിപ്പുള്ളി
സൂരനിലും സുലഭം താൻ സൂക്ഷിച്ചുപാർത്താൽ
ഭിന്നയതിൽനിന്നു വധുവെന്നു ചൊന്നാളെരികനൽ-
പ്പൊന്നശോകത്തോപ്പു വീണ്ടും പൂകിയിദ്ദേവി
അണയാത്ത മണിവിള,ക്കഴിയാത്ത കുങ്കുമപ്പൊ-
ട്ടണിവാടാമലർമാലയവനിക്കിവൾ

vii


ഇനി വേറിട്ടൊരു ചിത്ര,മിതിലും കണ്ടിടാമൊരു
വയിതമാർ മണിയേയും മനുജനേയും
ഉഗ്രസേന ദേവകാഖ്യസോദരർതന്നപത്യങ്ങ-
ളിക്കംസനുമിളയോളിദ്ദേവകിതാനും
എന്നറിഞ്ഞു തൽഭഗിനിതൻ സുതരിലൊരുവനാൽ
തന്നറുതി വരുമെന്നാത്താമസശീലൻ;
അന്നുതൊട്ടു മറക്കയായറനെറിമുറഎല്ലാ;-
മുന്നമവനൊന്നുമാത്രം-സ്വപ്രാണത്രാണം
ഏതുമൊരു കൂസലെന്യേ വാളുലച്ചാൻ വധിക്കുവാൻ
സോദരിയെ-നവോഢയെ-നിതംബിനിയെ
കൂറുവിട്ടു കുടുക്കിനാൻ കൂട്ടിനുള്ളിലവൾ പെറ്റോ-
രാറു പിഞ്ചുകിടാങ്ങളെക്കശാപ്പുചെയ്താൻ
ചക്രവർത്തിക്കൊരു സാധുസ്ത്രീയോടേതുവിധമെല്ലാ-
മക്രമങ്ങൾ തുടർന്നിടാ,മവ തുടർന്നാൻ
വിശങ്കമക്ഖലൻതന്നെ വിജയിയെന്നുറയ്ക്കവേ
വിശൃംഖലം വിധിയതിൻ വിഭുതകാട്ടി
പിറന്നു തൻ മരുമകൻ-പിതൃപതി-ഭഗിനിതൻ
തുറുങ്കിൽ, മറ്റൊരുദിക്കിൽ പറന്നുപോയി
ഊരിലുള്ളോരുണ്ണികളെയൊക്കെയും കൊന്നൊടുക്കീട്ടും
വൈരിയവൻ വളരുന്നു വാട്ടമില്ലാതെ
വരുവതു വരുമെന്നു കരുതീല; വരായ്‌വതി-
ന്നൊരുപരദേവതയോടിരന്നുമില്ല
പൗരുഷംകൊണ്ടെതിർത്തീലാപ്പാപ്പിയേതും നിയതിയെ-
ബ്ഭീരുതയിൽ വെറുമുച്ചപ്പിച്ചേതോ കാട്ടി

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/8&oldid=157860" എന്ന താളിൽനിന്ന് ശേഖരിച്ചത്