താൾ:Chithrashala.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തൻ പ്രിയൻൻപോമടവി താൻ തന്നയോദ്ധ്യാ രാജധാനി;
തൻപ്രിയൻതൻപുൽക്കുടിൽ താൻ തൻമണിസൌധം;
എന്നു തേറിയിടംവലമേതുമോന്നു തിരിയാതെ
തന്നുടയ സതീവ്രതം ചരിപ്പതിന്നായ്
പരുപരുത്തിരിപ്പൊരു മരവുരിയരുവയർ
തിരുവരമറയുമാറെടുത്തു ചാർത്തി
കായസാദം കരുതാതെ കാനനത്തിപ്പിന്തുടർന്നാൾ
ഛായപോലെ ദയിതനെച്ചാരിത്രധാമം.
കാട്ടിലെഴും കല്ലുംമുള്ളും കാന്തമാർക്കു കുസുമത്തെ-
ക്കാട്ടിലേററം മൃടദുവെന്നു കാട്ടി കല്യാണി.
പ്രേമസംസ്ഥയല്ലീ ദേവി? പിന്നെയങ്ങു രുജ?യവൾ-------
ക്കാമണിത്തേർ പുഷ്പകത്തെക്കാളതിരമ്യം.
പുരുഷന്നു നല്ലനാളിൽത്തൻകളത്രം പകിട്ടേറും
സാരസനിവാസിനി തൻ സപത്നിമാത്രം
ഹാ! കദനം വരുമ്പോൾത്താനാത്മഹൃദയേശ്വരനെ-
യാകമാനം ഗൃഹിണിമാരനുഭവിപ്പു
യാതുധാനപ്പെരുമാൾതൻ ദാജധാനിക്കകം ദൈവം
യാതനയാൽ മഥിച്ചോരു കാലത്തുപോലും
ചാരിത്രമാം തനുത്രത്താൽ ഛാദിതയാമിസ്സതിക്കു
വൈരിയോങ്ങും വാളു തോന്നി വാഴനാരായി
അമ്പിളിയും കതിരോനുമഷ്ടദിക്പാലകന്മാരും
തൻ പ്രിയത്തെക്കൊതിച്ചീടും ദാസരാകട്ടെ
മാമല കൈയിരുപതും മാറിമാറിപ്പന്താടട്ടെ;
നാമധേയം നാരീഗർഭം സ്രവിപ്പിക്കട്ടെ;
താർമകൾ പോയ് മണിമേടത്തങ്കമുറ്റം തളിക്കട്ടെ
കാമദേവൻ വപുസ്സിനു കപ്പമേകട്ടെ
തൻകഴുത്തിൽത്താലിവച്ചോൻ തൻകണവ,നന്യനെത്ര
ലങ്കമുടിചൂടിയാലും തുച്ഛരിൽത്തുച്ഛൻ
എന്നുറച്ചു നിലകൊണ്ടാളീവധൂടി-ഭരതോർവി-
തന്നുടയ ജീവനാഡി-ചൈതന്യമൂർത്തി

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/7&oldid=157859" എന്ന താളിൽനിന്ന് ശേഖരിച്ചത്