താൾ:Chithrashala.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യക്തിയെപ്പൂഗത്തിങ്കൽ ഭാരതം ബന്ധിക്കുന്നു;
വ്യക്തിയെക്കാമചാരിയാക്കുന്നൂ ഹാ! വാരുണി
മാനുഷൻ തുരങ്ഗമം; മാർഗ്ഗമോ നതോന്നതം;
വേണം തൽഗതിക്കൊപ്പം രശ്മിയും പ്രതോദവും
സ്ത്രീകളെക്ഷർഹിക്കയോ ഭാരതം? ശിവ! ശിവ!
ലോകത്തിലെങ്ങുണ്ടിത്ര പാവനം സ്ത്രീസേവനം?
സ്ത്രീകളെദ്ദൈവങ്ങളായ് കല്പിച്ചു തദ്വാസത്തി-
നേകിനാർ സൽക്ഷേത്രങ്ങൾ പൂർവ്വന്മാർ ഗൃഹാഖ്യങ്ങൾ
നേരാരും ഗ്രഹിക്കാതെ തീർന്ന നാളവയ്ക്കുണ്ടായ്
കാരാഗാരത്തിൻ ഛായ കാലത്തിൻ വ്യത്യാസത്താൽ
സ്ത്രീകൾതൻ സംശുദ്ധിയെത്തീവ്രമായ്പ്പാലിക്കുവാൻ
ലോകസങ്ഗ്രഹോൽകരാം തദ്വംശ്യർ തുടങ്ങവേ
വാച്ച തൽപരാശ്രയം മേൽക്കുമേൽ വെളുക്കുവാൻ
തേച്ചപ്പോൾപ്പട്ടിപ്പോയ പാണ്ടെന്ന്യേ മറ്റൊന്നല്ല
ആയതിൻ ദോഷം കാണ്മൂ ഭാരതം പ്രസ്പഷ്ടമായ്;
ന്യായമാം പ്രതിക്രിയയ്ക്കാരംഭിക്കയും ചെയ്‌വു
ഭാരതം തൽസ്ത്രീകളെക്കണ്ടത്ര മദിക്കേണ്ട
ഇന്നത്തെ സ്ഥാനം രണ്ടുദിക്കിലും നന്നല്ലവർ-
ക്കൊന്നടുക്കളയാണെങ്കിൽ, മറ്റേതു കൂത്തമ്പലം!
പാകശാലയും കൊള്ളാം; നൃ-ത്തരംഗവും കൊള്ളാം
പോകട്ടെ രണ്ടിങ്കലും തുല്യമായ് നതാങ്ഗിമാർ
ശ്വഭ്രത്തിൽ കിടപ്പതുമഭ്രത്തിൽ പറപ്പതും
സർപ്പവും പതത്രിയും; മധ്യവർത്തിതാൻ മർത്യൻ
പ്രായമിപ്പൊഴും പാർത്താൽ ശൈശവം ലോകത്തിന്നു;
തീയിലോ വെള്ളത്തിലോ വീഴുകിൽ കണക്കല്ല
ഭാരതം മാറിടുന്നു; മാറട്ടെ; പക്ഷേ തനി-
വാരുണീരൂപത്തെയെന്മാതാവു വരിപ്പീല;
ധർമ്മത്തെയർത്ഥത്തിന്നുമർത്ഥത്തെക്കാമത്തിന്നു-
മമ്മയേതാപത്തിലുമാഹുതി കഴിപ്പീല;
വസ്ത്രത്തെ മാറുംപോലെ വസ്ത്രദൻ ഭർത്താവിനെ
നിസ്ത്രപം യഥാകാമം മാറുവാൻ കൊതിപ്പീല
സസ്യത്തിൻ ധർമ്മം ഭുക്തി, തിര്യക്കിൻ ധർമ്മം ഭോഗ-
മിസ്സത്യം കിനാവിലും ലേശവും മറപ്പീല;
മാനുഷനാത്മാവിനാൽ മാനുഷനെന്നുള്ളൊര-
ജ്ഞാനത്തെയൊഴിക്കുള്ളിൽ തള്ളുവാൻ ത്വരിപ്പീല,

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/25&oldid=157853" എന്ന താളിൽനിന്ന് ശേഖരിച്ചത്