താൾ:Chithrashala.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാഴ്മണൽക്കാ,ടന്ധാന്ധു, ഘോരരൗരവഗർത്തം.
ബന്ധുക്കൾ മർത്ത്യന്നുണ്ടു രണ്ടുപേർ സംസാരത്തി,--
ലന്തരാത്മാവൊ, ന്നൊന്നു തൻ പ്രിയപ്രാണേശ്വരി.
ആന്തരപുരുഷന്നുമാവാത്തോരുപദേശം
കാന്ത നൽകുന്നൂ; കാന്തൻ കൈക്കൊണ്ടു നന്നാകുന്നു.
കാന്തോപദേശത്തെത്താൻ കാവ്യത്തിന്നുപമയായ്
സ്വാന്തത്തിൽ സമീക്ഷിച്ചാർ സാഹിതീവേധസ്സുകൾ
ഐഹികം പാരത്രികം രണ്ടിന്നുമുതകുന്നു
ലോകത്തിൽ പുരുഷന്നു കല്യാണി സധർമ്മിണി.
ഏതു രാക്ഷസൻ സ്ത്രീയാൽ ദേവനായ്ത്തീരുന്നതി--
ല്ലേതു താമ്രത്തെ സ്ത്രീക്കു തങ്കമായ് മാറ്റിക്കൂടാ!
ജന്മദാത്രികൾ സ്ത്രീകൾ; കർമ്മനേത്രികൾ സ്ത്രീകൾ;
ശർമ്മഹേതുക്കൾ സ്ത്രീകൾ; ധർമ്മസേതുക്കൾ സ്ത്രീകൾ;
നിങ്ങൾക്കെന്നാരാത്രികം ശക്തിരൂപിണികളെ!
നിങ്ങൾക്കെന്നാശിർവാദം മുക്തിദായിനികളെ!

xii


ആചാരം, ധർമ്മം, ശൗചം, ശാന്തിയീവിഷയങ്ങ--
ളാശാസ്യങ്ങളെന്നോർപ്പൂ ഭാരതമനാരതം.
കർമ്മശൃംഖലകളാൽ ബദ്ധമാം ലോകത്തിന്നു
ജന്മമോക്ഷത്തിൻ മാർഗ്ഗമെന്തെന്നു തിരയുന്നു.
കേവലം ധനം ഭോഗമീരണ്ടു ദൈവങ്ങളെ--
സ്സേവിച്ചു-മത്താടുന്നു പാശ്ചാത്യമഹീതലം.
കൈവന്നതൊന്നും പോര; പിന്നെയും വേണം; മേന്മേ-
ലാവശ്യമേറുംതോറുമാനന്ദമതിന്നുള്ളിൽ!
വ്യാധിയെക്കൈക്കൊള്ളുന്നൂ, ഭേഷജം സേവിച്ചതു
ഭേദമാക്കുന്നു; വീണ്ടും തേടുന്നു ഗദാന്തരം.
ഭ്രാന്തിലക്കദധ്വാവിൽസ്സഞ്ചരിപ്പവർക്കുണ്ടോ
ശാന്തിയെ-ശ്ശശ്വൽസൗഖ്യദാത്രിയെ-ക്കാണ്മാൻതരം?
ഓതുന്നൂ ചിലർ നിത്യം ഭാരതം പരലോക--
പാഥേയത്തിന്നുവേണ്ടിപ്പട്ടിണി കിടപ്പതായ്;
ഓതിടാമതിന്മട്ടു വാരുണി തൻജന്മമ--
പ്പാഥേയസ്മൃതിവിട്ടു ദീപാളികുളിപ്പതായ്
ഐഹികാമുഷ്മികങ്ങളൊപ്പമായ് സാധിക്കുവാൻ
ദേഹിയെദ്ദേഹക്കൂട്ടിലിണക്കി തണ്ടാർമകൻ,
ദേഹത്തെ സ്മരിപ്പീല ഭാരതം വേണ്ടുംപോലെ;
ദേഹിയൊന്നുണ്ടെന്നതേ വാരുണി ചിന്തിപ്പീല,

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/24&oldid=157852" എന്ന താളിൽനിന്ന് ശേഖരിച്ചത്