താൾ:Chithrashala.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏതുമൊരു പരഭങ്ങ്‌ഗമേശിടാത്ത തനിക്കന്തം
വ്യാധനെയ്‌ത കണകൊണ്ടു വന്നതുകണ്ടാൻ.
ആരുകാൺമൂ സതീധർമ്മപാരിജാതദ്രുമബല, --
മാരു കാൺമൂ മഹാനസമഹഃപ്രഭാവം?

x


വേറെയൊരു പടമിതാ! കാൺകതിലുമിരുപേരെ;
നാരിമുടിപ്പൂൺ പൊരുവൾ നരനപരൻ.
മക്കളിവരിരുവരും മത്സ്യരാജ,ന്നുത്തരാഖ്യ--
നഗ്രജന്മാ, വവരജയുത്തരാദേവി.
കീചകനാൽ ജയംനേടി മത്സ്യഭൂ, വക്കിതവന്നോ
കാശു പോരും! കള്ളു പോരും; കാമിനിപോരും.
പോർമിടുക്കു മകന്റേതെന്നോർത്തു മാനിച്ചവന്നേകി
ഭൂമിഞ്ജയനെന്ന നാമം ഭുജഭവേന്ദ്രൻ.
നടുവിടഘടയുടെ നടുവിലപ്പടുവങ്കൻ
കടലാടി കണക്കൊട്ടു കഴിച്ചുകാലം.
ദുർമ്മൃതിയെന്നാർന്നു മാമൻ, ദൂരെയെന്നു തന്റെ പുലി--
പ്പൊയ്‌മുഖം പോയ് മരുംമകൻ പൂച്ചയായ്‌ത്തീർന്നു.
വൻപനാകും തിഗർത്തേശൻ വൈരശുദ്ധിക്കണയവേ
തൻപടയോടെതിർത്തു പോയ്‌ത്താതനവനെ.
ആത്തരത്തിൽ വിരാടന്റെ ഗോധനത്തെ ഹരിക്കയായ്
ധാർത്തരാഷ്‌ട്രൻ സമസ്‌താഭിസാരസമ്പന്നൻ.
കുന്നുപോലെയുയർന്നുള്ള്അ കോട്ടമതിൽ ചുഴലുന്ന
മന്നനുടെയവരോധമാളികയ്‌ക്കുള്ളിൽ
തൂണുചാരി,യൊരു മിഴി കതകിലു,മൊരു മിഴി
കാണികളാം കാന്തമാർതൻ മേലും, നടത്തി
തൻപൊടിമേൽമീശയിന്മേൽ കൈവിരൽകൾ ചരിപ്പിച്ചു
വൻപിലോരോ വീരവാദം വൈരാടി പേശി.
പടയിലെപ്പകാരത്തിൻ പകുതി കേൾക്കുകിൽപ്പോലും
തുടതുള്ളുമവന്റെയത്തുനിവു കാൺകെ
അമ്മുറിക്കു പുതിയൊരു വെൺകളിച്ചാർത്തണിയിച്ചാൾ
തൻമുറുവൽനിലാവിനാലുത്തരാദേവി.

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/15&oldid=157842" എന്ന താളിൽനിന്ന് ശേഖരിച്ചത്