താൾ:Chithrashala.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാനിലേറ്റുമെഴുനൂറു കല്പടവുള്ളൊരു കോണി;
മാനസം പോയ് മുഴുകേൺറ്റും ജാഹ്നവിതീർത്ഥം.
കാര്യസാരം കഥിച്ചോരക്കർമ്മയോഗമാർഗ്ഗദർശി——
യാര്യഭൂമിക്കായുഗാന്തമാചാര്യാചാര്യൻ,
"സത്യധർമ്മപദങ്ങളിൽ സഞ്ചരിച്ചോ, നിഹത്തിൽ ഞാൻ
കൃത്യലോപം വരുത്താനെ ജീവിച്ചോ,നെന്നാൽ
എങ്കിടാവു കണ്മിഴിക്കുമിക്ഷണ"മെന്നരുൾചെയ്തു
തങ്കരംകൊണ്ടവനൊന്നു തലോടി നിൽക്കേ
ദൗണിയെങ്ങു? തദസ്ത്രത്തിൻജ്വാലയെങ്ങു? മൃതിയെങ്ങു?
ചേണിയന്ന പ്രീക്ഷിത്തു ജീവിച്ചു വീണ്ടും.
ഗോപൻപോലുമവൻ; ശരി; ഗോക്കൾ മർത്യ,രവരുടെ
താപശാന്തിക്കവൻ തേടി ധാത്രിയിൽ ജന്മം.
ഗോക്കളെയാണവർങ്കാത്ത, തോർമ്മവേണം; പോരമർത്യൻ
ഗ്യാഗ്രമായാൽ—ഫണിയായാൽ—ഗോമായുവായാൽ.
അനൃ—ശംസ്യംകൊണ്ടു വേണം,മാതമദമംകൊണ്ടുവേണം
മാനുഷരപ്പശുപാലമാഹാത്യം കാണ്മാൻ
മങ്‌ഗലാത്മാ മഹായോഗി മരതകമണിവർണ്ണൻ
ഞങ്ങളുടെ വാസുദേവൻ ഞങ്ങൾക്കു ദൈവം
തമ്മ്പുരാൻ തന്നൈര്യ കൈത്താമരതൻ തലോടലി——
ക്കുക്ംബിനിയാം കുബ്ജയുടെ കൂനു നിവർക്കും
മുത്തെടുത്തു ധരിക്കും നാം കശുക്തികയെ മറക്കാമോ?
ദുഗ്ദ്ധമാരു നമുക്കേകും ഗോമാതാവെന്യേ?
ഖ്യാതിയുടെ കലിത്തോപായ്ക്കംസബിത്തിൻ ജനയിത്രി
ഗീതയുടെ പിതാമഹി ജയിച്ചീടുന്നു.

viii



കാൺക വേറിട്ടൊരു ചിത്ര,മതിലുമു—ണ്ടൊരുപുള്ളി——
മാങ്കിശോരമിഴിയാളുമൊരു പുമാനും.
കുണ്ഡിനേശൻ ഭീഷ്മകന്തൻ മക്കളിവ;രേട്ടൻ രുക്മി;
കൊണ്ടല്വേണിയിളവൾ രുക്മിണീദേവി.
ആ മഹീശകിശോരകന്നാദിമുതലാത്മമിത്രം
ദാമഘോഷി ശിശുപാലൻ സജ്ജനദ്രോഹി

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/10&oldid=157837" എന്ന താളിൽനിന്ന് ശേഖരിച്ചത്