താൾ:തപ്തഹൃദയം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാവതും സ്വരൂപിച്ചു
പോരിനായ്പ്പാഞ്ഞെത്തിയോ?
നീളവേ പരക്കുന്നു
വാനെങ്ങും രണം; യോധർ
വാളുലച്ചോങ്ങീടുന്നു;
പീരങ്കിപൊട്ടിക്കുന്നു.
നാരകാന്ധകാരത്തിൽ
നാടെങ്ങും മുഴുകുന്നു;
തീരെയില്ലപ്പോൾ ഭേദ-
മന്ധർക്കും കണ്ണുള്ളോർക്കും.
ആകാശത്തിങ്കൽക്കുറേ-
മുമ്പഞാനെന്തീക്ഷിച്ചു?
ഹാ! കൊടുങ്കാറ്റിൻമുൻപു
വാച്ചിടും വായുസ്തംഭം!
ശകലം മനുഷ്യരെ-
സ്സന്തുഷ്ടരായിക്കണ്ടാൽ
പ്രകൃതിക്കിത്രയ്ക്കുമേ
ലക്ഷാന്തി വളർന്നാലോ?
അങ്ങിങ്ങൊരല്പം നേരം-
സ്ത്രീചിത്തം സൂനക്രോശം-
ഞങ്ങളെക്കടക്കണ്ണാൽ
നോക്കുന്നൂ വിദ്യുത്തുകൾ;
ഉടനെ പിൻവാങ്ങുന്നൂ;
മേഘരാക്ഷസന്മാർതൻ
തടവിൽപ്പെട്ടോരാണ-
ത്തങ്കമെയ്ത്തരുണിമാർ.
പെട്ടെന്നു ഞാന്ധനായ്
മുന്നേക്കാൾ; ക്ഷുത്തേറില്ലേ
പട്ടിണിക്കാരന്നന്നം
കൈക്കൊത്തി വായ്ക്കെത്താഞ്ഞാൽ?
എന്താവാമിതൻ തത്ത്വ-
മെന്നു ഞാനന്തരം
സന്താപം വെടിഞ്ഞൊന്നു
ശാന്തമായ് നിരൂപിച്ചേൻ.
പരമാർത്ഥാവസ്ഥഞാൻ
ധരിച്ചേനുടൻതന്നെ
വരദാനോൽകയായ
കാളിയിക്കാദംബിനി.
തെല്ലൊന്നു പേടിപ്പിക്കു
മാദ്യമായ്; ഭക്തന്മാരെ

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/9&oldid=173363" എന്ന താളിൽനിന്ന് ശേഖരിച്ചത്