താൾ:തപ്തഹൃദയം.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
III


വഴുതിവീണുപോയ് പണ്ടു ബാലിശരാം നമ്മുടയ
ബലമറ്റ കയ്യിൽനിന്നു സാമ്രാജ്യകേതു.
അനൃതമെന്നരങ്ങിൽവന്നാർജ്ജവമായ്ച്ചമഞ്ഞാടി-
യധർമ്മത്തിന്നെന്നു ധർമ്മമടിമപൂകി;
മനുഷ്യനെ മനുഷ്യനെന്നശുദ്ധനായ് മാറ്റിനിർത്തി
ധനമെന്നു സർവ്വേശൻതൻ സ്ഥാനത്തിലേറി;
മുടിഞ്ഞു നാമന്നു; പിന്നെ നമുക്കെന്നും ദിനകൃത്യം
പടവെട്ടൽ തമ്മിൽ, നാടു പരർക്കു നൽകൽ!
മതമെന്നും, വർണ്ണമെന്നും, ജാതിയെന്നും, ഭാഷയെന്നും
മദംപിടിച്ചോരോന്നോതി വഴക്കുടക്കി
തുലയ്ക്കൊല്ലേ കയ്യിൽവന്നജയശ്രീയെ വീണ്ടുംനമ്മൾ;
കുളിക്കൊല്ലേ ജനനിതൻ ചുടുകണ്ണീരിൽ!

IV



കരയേണ്ട മാതൃഭൂവിൻ കമനീയമാം വപുസ്സി-
ന്നിരുതുണ്ടായ് മുറിപെട്ടു കിടപ്പതിങ്കൽ,
ഇരിക്കട്ടെ; സാരമില്ല; കുറച്ചുനാൾച്ചെന്നാൽരണ്ടു-
മൊരുമിച്ചുകൂടു, മിപ്പുണ്ണുണങ്ങും താനെ.
ഹിമവാനാം ഹീരമുടിശിരസ്സിൽച്ചൂടിച്ചും, തെക്കേ-
സ്സമുദ്രത്തിൻ തിരകളാൽകാൽ കഴുകിച്ചും,
കരംരണ്ടും കാമരൂപഗാന്ധാരാദ്രികളിൽച്ചേർത്തും
കരുതലാർന്നഖിലേശൻ വാഴിച്ച രാജ്ഞി,
അവികൽ,യവിഭാജ്യ,യവിടത്തേത്തിരുവുട-
ലെവിടെയാർക്കെത്രനേരം പിളർത്തി നിർത്താം?
ചിരിയ്ക്കുമീയിടയ്ക്കിട്ട മണൽച്ചിറകണ്ടു ദൈവ,-
മൊരുമഴച്ചാറൽകൊണ്ടിതൊലിച്ചുപോകും.
വിരഹമാമിതു പക്ഷേ സംശ്ലഷത്തിൻ പൂർവ്വരംഗം
മറയലാം പിടിക്കും മുൻപുണ്ണികൾതമ്മിൽ!

V



ഉയരട്ടെ ഭാരതത്തിൻ പുതുവെന്നിക്കൊടിക്കൂറ
വിയത്തോളം ഭാസുരമായ് വിശ്വാഭിരാമം.
വഴിയിൽ വന്നെതിരിടും കൊടുങ്കാറ്റു തുളച്ചേറി,
മഴമുകിൽമലയ്ക്കുമേൽ പ്പറന്നുപൊങ്ങി,
ജനനിതൻ പുകൾവാഴ്ത്തിയമരനൊരിമാർപാടു-
മനഘസംഗീതംകേട്ടു തലകുലുക്കി,
രവിയോടും മതിയോടും കുശലാന്വോഷണംചെയ്തു,
സവിലാസമുഡുക്കളെസ്സഖികളാക്കി,
നടക്കട്ടെ മുന്നോട്ടേയ്ക്കു സകലസൽഗുണങ്ങൾക്കും

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/7&oldid=217681" എന്ന താളിൽനിന്ന് ശേഖരിച്ചത്