താൾ:തപ്തഹൃദയം.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നല്ലമട്ടനുഗ്രഹി-
ച്ചപ്പുറം മറഞ്ഞീടും.
മാർത്താണ്ഡൻ മഹീതലം
നായാട്ടുകാടാക്കിത്തൻ
കൂർത്തുമൂർത്തുള്ളോരമ്പാൽ
നമ്മെയത്രനാളെയ്തു!
വ്യാപന്നർ കണ്ണാൽമാത്ര-
മല്ല, നാ, മെല്ലാ രോമ-
കൂപങ്ങളാലും തപ്ത-
ബാഷ്പമെത്രനാൾത്തൂകി!
അകലത്തദ്ദുസ്ഥിതി
മാറ്റുവാൻ കിനിഞ്ഞെത്തും
മുകിലിൻകുലത്തേ നാം
മൂഢരായ്പ്പഴിക്കയോ?
ശോഭനം ദേവന്മാർക്കായ്
ധാത്ര്യംബയാരാധിച്ച
ധൂപത്തിൻ ധൂമോൽക്കരം
നൂനമിഗ്ഘനവ്യൂഹം.
നമ്മെക്കണ്ടിരുണ്ടത-
ല്ലിവൻമുഖം; നമ്മെ-
യിമ്മട്ടിൽ ദ്രോഹിച്ചൊരാ-
സൂര്യനെസ്മരിച്ചത്രേ.
കണ്ണിമയ്ക്കുമ്പോൾപ്പെടും
കൂരിരുട്ടിനോടൊപ്പം
തന്നെയിഗ്ഘട്ടത്തിങ്കൽ
വായ്ക്കുമിത്തമിസ്രവും,
ഉത്തരക്ഷണത്തിലാ-
ത്താരങ്ങൾ മിന്നും വീണ്ടും
മർ‌ത്ത്യർതന്നാശാദേവി
ചൂടിടും വാടാപ്പൂക്കൾ.

പൂമ്പാറ്റയോട്

ചിത്രപതംഗമേ! നിന്നെ -- കണ്ടെൻ --
ചിത്തം തുടിച്ചുയരുന്നു.
വാർമഴവില്ലിന്റെ സത്താൽ--ത്തന്നെ
നാന്മുഖൻ നിൻമെയ് ചമച്ചു;
ആനന്ദത്തിന്റെ രസത്താൽ--ത്തന്നെ
മാനസംതീർത്തതിൽവച്ചു;

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/10&oldid=173320" എന്ന താളിൽനിന്ന് ശേഖരിച്ചത്