താൾ:ഉമാകേരളം.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒരുപാടു പണത്തെ നേടിവ—
ച്ചൊരുനാൾകൊണ്ടതു കൈവിടുന്നവൻ
ഒരു കാശറിയാത്ത സാധുവിൻ
പുരുസൗഖ്യത്തെ ലഭിപ്പതെങ്ങനെ?        78

പിരികെന്നതു വന്നു ഹന്ത! മാം
ത്വരിതം പ്രാണസമീരപഞ്ചകം;
മരിയാതെ കിടന്നിടുന്നു ഞാൻ
ഹരി പിന്നീടു,മിതെന്തൊരത്ഭുതം?        79

ഛവിതൻ സദനങ്ങളേ! ഗുണം
കവിയും കല്പമഹീരൂഹങ്ങളേ!
എവിടേക്കു ഗമിപ്പു തള്ളയെ—
ബ്ഭുവി വിട്ടെന്നുടെ പൊന്നുമക്കളേ?        80

മമ നേത്രരസായനങ്ങളേ!
മമതാലാസ്യമണീഗൃഹങ്ങളേ!
കമനീയകുലാങ്കുരങ്ങളേ!
യമലോകത്തിനു നിങ്ങൾ പോയിതോ?        81

ഒരുമിച്ചു പിരിഞ്ഞതെന്തു ഞാ—
നൊരു ലേശം പിഴയാതിരിക്കവേ?
അരുതിച്ചതി,യെന്റെ ജീവിതം
മരുവായ്ത്തീർന്നു; നശിച്ചു സർവവും        82

നിലവിട്ടു കളിക്കു വെയ്ലുകൊ—
ണ്ടലയൊല്ലെന്നു തടുത്തതോർക്കയോ?
പലഹാരമനല്പമെന്നു ഞാൻ
ചിലനാൾ ചൊല്ലിയതുള്ളിൽ നിൽക്കയോ?        83

മണിഭൂഷകളെചുമന്നിടും
പണി ഞാൻ നൽകി മുഴിച്ചിൽ വായ്ക്കയോ?
അണിതിങ്കൾ മുഖത്തു ചാന്തുപൊ—
ട്ടണിയിച്ചേനതു കുറ്റമാകയോ?        84

മലപോലപരാധമെപ്പൊഴും
പലതെന്നാൽക്കൃതമെന്നിരിക്കിലും
വിലവയ്ക്കരു,തമ്മയല്ലയോ
ഖല ഞാൻ? നിങ്ങൾ കിടാങ്ങളല്ലയോ?        85

തലമണ്ടയിലെന്തു താറുമാ—
റുലകിൽ നാഥനുദൂർണ്ണാസാഹസം
നിലവിട്ടു വരച്ചുകൂട്ടിയോ
മലയാളക്ഷിതി മന്ദഭാഗ്യയായ്.        86

മമ പീഡ കിടന്നിടട്ടെ,യി—
ക്ഷമതൻ സങ്കടമാർക്കു കാണുകിൽ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/92&oldid=172944" എന്ന താളിൽനിന്ന് ശേഖരിച്ചത്