താൾ:ഉമാകേരളം.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


തലനാൾവരെയോമനിച്ച തൻ—
കുലറ്റ്നതുക്കളെ, നഷ്ടജീവരായ്
ലലനാമണി കണ്ടു; ശേഷമുൾ—
ബ്ബലമുണ്ടെങ്കിൽ നിനച്ചുകൊള്ളുവിൻ.        (യുഗ്മകം) 40

വളർന്നീർമുകിലിന്റെ നന്മദം
കളയും കമരശിഖാകലാപവും,
അളകഭൂമരങ്ങൾതൻ കളി—
ക്കളമായുള്ള ലലാടപട്ടവും,        41

വിളയാടി വിയർപ്പുതേൻ വെളി—
ക്കിളകും മുഗ്ദ്ധമുഖാരവിന്ദവും,
പുളകപ്രസരം ശ്രവിക്കുവോർ—
ക്കുളവാക്കും കളവാഗ്വിലാസവും,        42

ദരമുക്തകൾതൻ സിതാംശു നിർ—
ഭരമേറ്റും നവമന്ദഹാസവും,
പരമീക്ഷണഭാക്കുകൾക്കെഴും
കരൾ കക്കുന്ന കടാക്ഷവീക്ഷയും,        43

അളവറ്റണി ചാർത്തി മിന്നിടും
ഗളവും, കോമളബാഹുവല്ലിയും,
കളധൗതശലാകയിൽപ്പരം
ഗളഹസ്തക്കളിപൂണ്ട മേനിയും,        44

വളരെപ്പറയുന്നതെന്തി, നുൾ—
ക്കളമെല്ലാവർക്കുമലിഞ്ഞിടുംവിധം
അളവറ്റ ഗുണാഖ്യമൗക്തികം
വിളയും ശുക്തികയായ ചിത്തവും,        45

ഒരുമിച്ചെഴുമക്കിടാങ്ങളെ—
ക്കുരുടൻ ദുർവിധി ദുസ്സഹാക്രമൻ
തിരുവിണ്ണണിവൃക്ഷകങ്ങളെ—
പ്പരുഷോദ്യല്പ്രളയാഗ്നിപോലവെ,        46

കഥമോതുവ,തെന്റെ ദൈവമേ!
കഥ തീർത്തീടിന കാഴ്ച കാണവെ
വൃഥയാൽ മുറ്തതുല്യരായ്ഖല—
പ്രഥമന്മാർ; പുനരെന്തു പെറ്റവൾ?        (കുളകം) 47

മതിയിബ്ബതി ശുഷ്കപത്രസം—
ഹതിയിൽ ദാവകൃശാനുപോലവെ
അതിയായ്പ്പടരുന്ന മാലില—
സ്സതി നജ്ഞിൽപ്പുഴുപോൽ പിടച്ചുതേ.        48

ഹതകൻ വിധിതന്നെയോർത്തുമാ—
സ്സുതർതൻ സുന്ദരമൂർത്തി നോക്കിയും.

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/88&oldid=172939" എന്ന താളിൽനിന്ന് ശേഖരിച്ചത്