താൾ:ഉമാകേരളം.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുനിബാലരെ യാതുധാനർപോൽ—
ത്തനിയേ വാണ കിടാങ്ങളെക്ഖലർ
ഇനിയെങ്ങനെ ശേഷമോർപ്പു ഞാൻ?
ശനി ജന്മത്തിലിതും വരുത്തുമോ?        21

നൃവരാൻവയകല്പശാഖിതർ
ചുവടേ പാപികൾ വാളു വച്ചുവോ?
ശവമെന്നെയെടുത്തു പിന്നെയും
നവമാം തൂക്കുമരത്തിലേറ്റിയോ?        22

നഗനന്ദിനി! രുദ്രപുണ്യമേ!
നിഗമാനോകഹമൂലകുന്ദമേ!
ജഗദീശ്വരി! നീയൊഴിക്കിലീ—
യഗതിക്കാരൊരു താങ്ങലംബികേ?        23

ഇതുമട്ടു ദുരന്തചിന്തയാൽ—
പ്പുതുപൂന്തേന്മൊഴി മാഴ്കി വാഴവേ
അതുലവൃഥപൂണ്ടൊരാപ്തനാം
മുതുവൃദ്ധൻ സവിധത്തിലെത്തിനാൻ.        24

ഇരുകുന്നൊരുന്മാനസത്തൊടും
പെരുകീടുന്നൊരു കണ്ണുനീരൊടും
ഒരുമട്ടവനോതി പൊയ്കമേ—
ലരുമബ്ബാലശവങ്ങൾ കണ്ടതായ്.        25

തടി വെണ്മഴുവാൽ മുറിച്ചപോ—
ലിടിവെട്ടേറ്റൊരു മുല്ലവള്ളീപോൽ
കൂടിലാളക നഷ്ടചേഷ്ടയായ്
ത്ധടിചി ക്ഷോണിയിൽ വീണ്ടു കഷ്ടമെ!        26

പരവഞ്ചിതപുത്രവൃത്തമാം
ഗരളം കാതുവഴിക്കകത്തുപോയ്
മരണത്തെയണാച്ചപോലെയ—
ദ്ധരണീനാഥ കിടന്നു മൂർച്ഛയിൽ.        27

സുതർതൻ പിറകേ ഗമിക്കയൊ
ബത! മാതാവുടനെന്നു കാണികൾ
ശതധാ പൊടിയുന്ന ഹൃത്തൊടും
ഗതധൈര്യം നിരൂപിച്ച് മാഴ്കിനാർ.        28

'ജലജാസന! പണ്ടു ശൂലി നിൻ
തല നാലെന്തു പറിച്ചിടാത്തുവോ?'
പലരും പലതേവമോതി; യ്—
ക്കൊല കേട്ടോർക്കു മനസ്സടങ്ങുമോ?        29

കനിവാർന്നു തലോടി വീശിയും
പനിനീർ മെയ്ക്കു തളിച്ചുമാളികൾ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/86&oldid=172937" എന്ന താളിൽനിന്ന് ശേഖരിച്ചത്