താൾ:ഉമാകേരളം.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തടിനിക്കു പയസ്സു വറ്റി മേന്മേൽ
കുടി മാറുന്നൊരു ഗോവിനെന്നപോലെ;
വടിവിൽ ധനി ദുർവിധത്വമാർന്നാൽ
പ്പടി തൽ പങ്കവിമെപ്പൊഴേയ്ക്കകന്നു       35

പതിവായരയന്നമങ്ക ചെയ്‌വോ-
രതിവൈദഗ്ദ്ധ്യമെഴുന്ന ശിക്ഷയാലോ
ഗതി മന്ഥരമഞ്ജുവാക്കി മുറ്റും
പതിയെത്തേറ്റിന നിമ്നഗാവധൂടി?       36

കലഹിച്ചു കവിഞ്ഞ മാനമേന്തി-
ച്ചിലനാൾ പാർത്തു വിയോഗശക്തിമൂലം
നിലവിട്ടു ചടച്ചുപോമ്മ് സ്രവന്തീ-
കുലമോടൊത്തു ജനങ്ങൾ കൂടിയാടി       37

മലർ തെണ്ടി മരന്ദമുണ്ടു കോലാ-
ഹലമായ്ക്കുകി മദിച്ചു പോം ദ്വിരേഫം
ലലനാവദനം മുകർന്നു ചേലാ-
ഞ്ചലരോധം വകവെച്ചിടാതെ തെല്ലും       38

തരമറ്റളവും ജനത്തിനേറ്റം
വിരസത്വം വരുമാറു കേകി കൂകി
സ്വരമാണു കലാപമല്ല കാര്യം
ധരയിൽ ഗായകനെന്ന തത്വമോതി       39

ഒരുനാൾ പ്രിയയാകുമൈന്ദ്രിതന്നെ-
ത്തരുണാബ്ജൻ പുണരുന്ന കാഴ്ച കാണ്മാൻ
അരുതാഞ്ഞു വിവർണ്ണരൂപനായി-
ട്ടരുണൻ ചെന്നു പയോധിയിൽപ്പതിച്ചു       40

പതിയാകുമഹസ്കരന്നു പറ്റും
മൃതി കാണ്മാൻ കരളിന്നു കട്ടിയെന്യേ
സതി പത്മിനി ഭൃഗകാളകൂടം
ഗതികെട്ടിണ്ടു സരോജദ്യക്കടച്ചു       41

വരുണൻ പ്രിയയെബ്ബലാൽ പുണർന്നോ-
രരുണന്നന്തമണച്ചു വാണിടുമ്പോൾ
പരുഷത്തൊടു പശ്ചിമാശ മേന്മേ-
ലരുണാസ്യത്തെ വഹിച്ചു ധൂർത്തുപോലെ       42

തരണിക്കടരില്പ്പരുക്കുപറ്റി-
പ്പരമസ്രം പുഴപോലൊലിക്കയാലോ
ചരമാചലപാർശ്വഭൂമിയപ്പോൾ
വിരവിൽക്കോകനദാഭമായ് വിളങ്ങി       43

നിജ യാത്ര ദിനാന്തവേത്രിമൂലം
ദ്വിജരാജൻ വെളിവാക്കിടുന്ന നേരം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/71&oldid=213528" എന്ന താളിൽനിന്ന് ശേഖരിച്ചത്