താൾ:ഉമാകേരളം.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രണ്ടുമൂന്നു ഘടികയ്ക്കകം ദൃഢം
കണ്ടു ഭൂമിപതി മൃത്യുലക്ഷണം;
മിണ്ടുവാൻ പണി പെരുക്കിലും കരം-
കൊണ്ടു പുത്രിയെ വിളിച്ചു മെല്ലവേ.        90

രാജതക്കുമിളപോലെ കണ്ണിലാ
രാജവര്യനിരുബാഷ്പശീകരം
ഹാ! ജനി,ച്ചൊരു ഞൊടിക്കു നിന്നു, നിർ-
വ്യാജമാമനുശയത്തിനങ്കമായ്.        91

പാവമൊന്നുമരുതാതെ ശുദ്ധമേ
പാവപോലരികിൽ നിന്ന പുത്രിയേ
ഭൂവലാരി തഴുകിക്കരഞ്ഞുകൊ-
ണ്ടേവമൊട്ടരുളി ഗദ്ഗദാക്ഷരം:        92

"മൂലമെന്നിയേ മുഴുത്ത പിച്ചിനാൽ
മാലണച്ചു മകളേ! നിനക്കു ഞാൻ;
കാലരൂപി കമലാക്ഷനീശ്വരൻ
മേലതാറ്റുമതിനില്ല സംശയം.        93

ഓമനേ! പിഴ പൊറുക്കുവാൻ കനി-
ഞ്ഞാ മഹാനൊടുമപേക്ഷചെയ്യണേ‌"
കാമമേവമുരചെയ്തു ശാർങ്ഗിതൻ
നാമമോതി നരപാലസത്തമൻ.        94

"സാരസാക്ഷ! സനകാദിവന്ദ്യ! സം-
സാരസാഗരമഹതരേ! ഹരേ!
നീരദാഭ! നിഖിലേശ നൽകണേ
നീ രമാരമണ! നിത്യമുക്തി മേ."        95

ഏവമാദി തിരുനാമമോതുമ-
ബ്ഭൂവലാരി, ഗരളത്തിലക്ഷണം
ദാവപാവകനു ദാരുപോൽ, ക്കഥം
ഹാ! വചിപ്പ,തിരയായ്ഭവിച്ചുതേ.        96

കഞ്ജനാഭപദഭക്തനാകുമാ
വൻ ജനേശനുടെ ദേഹി മൂർത്തിയേ
പഞ്ജരത്തെയൊരു തത്തപോൽ വെടി-
ഞ്ഞഞ്ജസാ മുകളിലേക്കു പോയിതേ.        97

വ്യാജമറ്റു ബത! ദർശരാത്രിയിൽ-
ത്തേജസാ രഹിതമഭ്രമെന്നപോൽ
രാജഹംസവിലയത്തിനാൽത്തദാ
ഹാ! ജഗത്തിരുളിനാൽപ്പരീതമായ്.        98

ആവിലത്വമതിമാത്രമാർന്നതാ-
മാ വിഷാഗ്നിശിഖയിൽദ്ദഹിക്കുവാൻ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/57&oldid=172905" എന്ന താളിൽനിന്ന് ശേഖരിച്ചത്