താൾ:ഉമാകേരളം.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നിദ്രയാകുമൊരു ഘോരയക്ഷിതൻ
വിദ്രവത്തിനു നൃപാന്തികേ തദാ
സദ്രസം കലരുമാറു ചൊല്ലിനാർ
ഭദ്രമന്ത്രതതി വന്ദിമാന്ത്രികർ.        33

വ്യോമചാരികൾ, ഭവദ്യശസ്സുതൻ
സീമവിട്ടൊരു വെളുപ്പു വന്നിടാൻ,
സോമനെച്ചരമവാരിരാശിയിൽ-
ക്കാമമിപ്പൊഴുതലക്കിടുന്നുതേ.        34

തട്ടി തൽപ്രഥഭവാനശേഷമുൾ-
ക്കട്ടികൊണ്ടു ദൃഢമെന്നു കാൺകയാൽ
രുട്ടിണങ്ങി നവരക്തപങ്കജ-
ത്വിട്ടിയന്നി, തുദയാചലാനനം.        35

വെല്ലുമെന്നെയരചൻ സ്വകാന്തിയാ-
ലല്ലുനീങ്ങിയെഴുന്നേൽക്കിലെന്നു താൻ
കില്ലുവിട്ടു നിരുപിച്ചു മന്മഥൻ
വില്ലുവെച്ചുലകിൽനിന്നു വാങ്ങിനാൻ.        36

ഹേ രസാധിപ! ഭവാനു ദിവ്യകൽ
ഹാരഗന്ധമുപഹാരമാക്കുവാൻ
ദ്വാരസീമ്നി തരമായിടാതെയീ-
നേരമുണ്ടു മരുവുന്നു മാരുതൻ.        37

താവകാക്ഷികുതുകത്തെ നൽകുവാ-
നാവതും ഗഗനവാരിരാശിയിൽ
ദേവദാശർ തരണിക്കളിക്കിതാ
ഭൂവലാന്തക! തുടർന്നിടുന്നുതേ.        38

ഹന്ത! ദിവ്യഹരിപാദസംശ്രയം
വൻതമസ്സകലുമാറു ചെയ്കയാൽ
സ്വന്തമീശനുടെ ഹൃത്തൊടൊപ്പമായ്
ചന്തമാർന്ന തവ ഭൂമിയിദ്ദിനം.        39

എത്രയോ വഴിയകന്നിരിക്കിലും
ചിത്രമാം തവ ഭുജപരാക്രമം
അത്ര പാർത്തു ഭയമാർന്ന നിൻകരം
മിത്രഭാവമൊടന്നണച്ചിടുന്നുതേ        40

സാരസച്ഛദവികാസമൂഴിയിൽ
പാരമെങ്ങുമരുളുന്ന ഭാനുമാൻ
സാരമാം തവദൃഗബ്ജപത്രവും
സ്മേരമാകിൽ നിതരാം കൃതാർത്ഥനാം.        41

സാവധാനമവർ ചൊല്ലിടുന്നതാ-
മാവചസ്സു വഴിപോൽ ശ്രവിക്കവേ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/51&oldid=208073" എന്ന താളിൽനിന്ന് ശേഖരിച്ചത്