താൾ:ഉമാകേരളം.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കല്ലുമെൻ കരളുമൊക്കുമീവണ്ണം
ചൊല്ലുമാമൊഴി വികത്ഥനമാമോ?.       90
  
നാവെട്ടുനീളത്തിൽ വെളിക്കുനീട്ടി
വാവെട്ടു വെട്ടാൻ പലകൂട്ടരുണ്ടാം;
ഈ വിഷ്ടപത്തിൽ ക്രിയയൊന്നു ചെയ്വാൻ
ഭീവിട്ടുറപ്പോനയുതത്തിലേകൻ’.       91
  
അതിപാപിയവൻ കടന്നിതോതു-
ന്നതിൽവച്ചന്യരമന്ദമോദമേന്തി,
മതിയസ്സൽ സബാസ് ബലേ ബലേ ഭേ-
ഷിതി കൈകൊട്ടിയുരച്ചു കൂകിയാർത്തു.       92

 മുഷ്ക്കാളുമപ്പുരുഷർ ഗോഷ്ഠിയു,മന്ധകാരം
തൽക്കാലമുഴിയു,മൊരേ നിമിഷത്തിൽ വിട്ടു;
രുക്കാർന്നു പൂർവദിശ സൂര്യസമാഗമത്താ-
ലക്കാമിനീമണി ന്യപാത്മജയെന്നപോലെ.       93
  
പോരുള്ളൊരപ്പൂരുഷർ കേരളരാജ്യലക്ഷ്മി-
ചാരുസ്വയംവരസുഖത്തെ ലഭിച്ചുകൊൾവാൻ
ആരും മടിക്കുമൊരു വേലതുടങ്ങി; നാട്ടി-
ന്നാരുണ്ടു താങ്ങ, ലറിയാമഖിലേശനെല്ലാം.       94

നാലാം സർഗ്ഗം സമാപ്തം


അഞ്ചാം സർഗ്ഗം

പക്ഷമൊന്നു പരമെട്ടുവീടർതൻ
നൽക്ഷമാഗുണമൊടൊത്തതീതമായ്;
തൽക്ഷപാതിമിരമെന്നപോൽ ധരാ-
രക്ഷകന്നു കുറവായി ഭാഗ്യവും.       1

പുള്ളിനോണവു, മതീവ മോഷക-
പ്പുള്ളികൾക്കിളവു, മേകി, മന്നിടം
വെള്ളിപൂശുമൊരു പൂർണ്ണിമാനിശ-
പ്പുള്ളിമാൻമിഴി യശശ്ശരീരയായ്.       2

ഭൂമിഭ്യദ്ദുഹിത്യവക്ത്രദർശന-
ഹ്രീമികയ്ക്കുമകമാർന്ന മൂലമോ
ആ മിടുക്കു കലരുന്ന പൂർണ്ണിമാ-
യാമിനീപതി മറഞ്ഞിതാഴിയിൽ?.       3

ചത്ത കാന്തയുടെ കർമ്മമാവിധി-
ക്കൊത്തമട്ടു സകലം നടത്തുവാൻ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/47&oldid=206677" എന്ന താളിൽനിന്ന് ശേഖരിച്ചത്