താൾ:ഉമാകേരളം.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദ്യോവാകെയാദിത്യനെഴാതെ മിന്നൽ-
ക്കൈവാളുമന്നിന്ദ്രധനുസ്സുമേന്തി
ആവാരിദശ്രേണിയുറക്കെ,യർക്ക!
വാ വാ പടയ്ക്കെന്നിടിയാൽ വിളിച്ചു       84

ഇണ്ടൽപ്പെടുത്തും സ്തനിതാട്ടഹാസം
പൂണ്ടത്തടിദ്ദംഷ്ട്രകൾ കാട്ടി,യാരും
രണ്ടക്ഷിയും കാതുമടയ്ക്കുമാറു
കൊണ്ടൽക്കരിങ്കാളികൾ പാഞ്ഞു വാനിൽ       85

വ്യോമപ്പെരുമ്പാറയിൽ വാരിഭേദ-
സ്തോമം മദത്താൽ കൊലകൊമ്പുരയ്ക്കേ
കാമം തെറിച്ചുഴിയിൽ വന്നുവീഴും
ഭീമസ്ഥുലിംഗപ്പടി മിന്നൽ മിന്നി       86

സാമർത്ഥ്യമേറും ജലദം ദിനേശ-
സോമഗ്രഹോഡുക്കളെ വാനിൽനിന്നും
കാമം പറപ്പിച്ചിതു, മന്നിൽ നിന്നു
രാമൻ പുരാ ബാഹുജരെക്കണക്കേ       87

വക്രത്വമാണ്ടും, സുഗുണം വെടിഞ്ഞും
തക്കത്തിൽ നാനാവിധവർണ്ണമാർന്നും
പാർക്കിൽ തുലോമിക്കലികാലമർത്യ-
ന്മാർക്കൊത്തുകാണായ് മഴവില്ലു വാനിൽ       88

നന്നായിടിബ്ഭേരി മുഴക്കി മിന്ന-
ലെന്നാഖ്യയാം ദീപികയും കൊളുത്തി
സന്നാഹമോടും ജയയാത്ര വാനി-
ലന്നാൾ തുടർന്നാർ ഭുവനം ഭരിപ്പോർ       89

ആമട്ടുപോകും ഘനസാർവഭൗമ-
സ്തോമത്തിനാത്മപ്രഭുശക്തി കാട്ടാൻ
വ്യോമത്തിൽ വർഷർത്തു ചമച്ചൊരാരാർക്കായ്
ശ്രീമത്ത്വമേറും മഴവില്ലുതോർന്നി       90

നീലം നിറം മങ്ങി നശിച്ചുപോക-
മൂലം കറുപ്പേറിടുമംബരത്തെ
വെയ്ലറ്റു വർഷാരജകാംഗനയ്ക്കാ-
ക്കാലത്തലക്കാൻ കഴിവായതില്ല       91

ഹാ! ദംഭമില്ലാതെ രജസ്സിണങ്ങി-
സ്സാദം ഭവിച്ചോരു ധരിത്രിയാളെ
ശ്രീദം കഴിപ്പിച്ചു ജലാഭിഷേകം
കാദംബിനിത്തോഴികൾ ശുദ്ധി ചേർപ്പാൻ       92

ദീനർക്കു വേണ്ടും രസമേകിടാഞ്ഞാൽ
മാനത്തിൽ നൽജീവനമെന്തിനെന്നായ്

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/33&oldid=205347" എന്ന താളിൽനിന്ന് ശേഖരിച്ചത്