താൾ:ഉമാകേരളം.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തള്ളിക്കടക്കും വധുവിന്റെ മേനി-
ക്കുള്ളിൽ സ്ഥലം നൽകിടുവാൻ നിനച്ചോ
പുള്ളിക്കുരാംഗാക്ഷിയെ വിട്ടുപോമ-
പ്പുള്ളിക്കു നേത്രാംബു വെളിക്കുചാടി?        65

ഹൃത്തിങ്കൽ മേവും കമനിക്കു വായു-
വെത്തിച്ചു ജീവൻ നിലനിർത്തുവാനോ
അ,ത്തിങ്ങിടും കീർത്തികലർന്ന മന്ത്രി
മൂത്തിദ്ധതാപം നെടുവീർപ്പുവിട്ടു?        66

അമ്മാന്യനാം മന്ത്രിയകത്തുകേറ്റി-
യമ്മാ! വിടും നിശ്വസിതം തദാനീം
കമ്മാളനുള്ളോരുലയൂത്തുപോലെ-
യമ്മാനസത്തിൽച്ചുടുതീ വളർത്തി.        67

കൂറൊത്തു വേണ്ടുംപടി ബാഷ്പവൃഷ്ടി
മാറത്തു നേത്രാബ്ജയുഗം പൊഴിച്ചും
ആറിത്തുടങ്ങീലകമെന്നു ചൂടു
പേറിത്തഴയ്ക്കും നെടുവീർപ്പുരച്ചു.        68

വേകുന്നൊരുള്ളാർന്നു ശിവത്തൊടസ്സ-
ലാകുന്ന വഞ്ചിക്ഷിതി വിട്ടു ദൂരെ
പോകുന്ന മന്ത്രിക്കഴലോടു പൗര-
രേകുന്നൊരാശിസ്സുകൾ കൂടെയെത്തി.        69

ഭീമാഗ്ര്യരാം കിങ്കരരാറുപേര
സ്സാമാന്യനല്ലാത്ത പുമാനെ മുറ്റും
കാമാദിഷൾക്കം മലഹീനമാകു-
മാമാനസത്തെപ്പടി പിൻതുടർന്നു.        70

സന്മന്ത്രിയെത്തെല്ലുമലിഞ്ഞിടാതാ-
വന്മർത്യർ തോവാള കടത്തിവിട്ടാർ,
തിന്മയ്ക്കു ദുർവാസനമൂക്കുവോർ മു-
ജ്ജന്മത്തിലെപ്പുണ്യഫലത്തിനെപ്പോൽ. ഫലകം:കട്ടി‌-ശ്ലോ

തർഷം നിലങ്ങൾക്കു കുറ,ച്ചനല്പോൽ-
കർഷം നിചോളപ്രകരത്തിനേകി,
ഹർഷം കൃഷിക്കാർക്കകമേ വരുത്തി,
വർഷർത്തുവും വഞ്ചിയിൽ വന്നിതപ്പോൾ.        72

ലോകം വിറയ്ക്കുംപടി ഘോഷയാത്ര
ഹാ കഷ്ടമേ! ചണ്ഡമരുത്തു ചെയ്തു;
കൈകണ്ടപോലാശുഗബാധ മേനി-
ക്കാകമ്പമേവർക്കുമിയറ്റുമല്ലോ.        73

മങ്ങാതമാനത്തൊടു കാമനാം തൻ-
ചങ്ങാതിയെത്താണുവണങ്ങിടാത്തോർ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/31&oldid=205288" എന്ന താളിൽനിന്ന് ശേഖരിച്ചത്