താൾ:ഉമാകേരളം.djvu/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരുവനരിഹയവ്രജത്തെ വെട്ട്-
ത്തെരുതെരെ വീഴ്ത്തി കൃപണേപാണിയായി
അരുണജനുടെ കിങ്കരർക്കു ശീഘ്രം
വരുവതിനേകിയ വാഹനങ്ങൾപോലെ        89

ഒരു ഭടനൊരു ഘോരകുഞ്ജരത്തി-
ന്നിരുകരവും കഴലും മുറിച്ചു ശീഘ്രം
വിരുതൊടു കതിനയ്ക്കു തീകൊളുത്തും
പുരുഷനൊടൊപ്പമകന്നു വാങ്ങിനിന്നു        90

ഇതര ഭടനടർക്കളത്തിലൊറ്റ-
ക്ഷതവുമെഴാത്ത തനിക്കു ദൃഷ്ടിദോഷം
ബത! വരുവതൊഴിപ്പതിന്നുവേണ്ടി-
ദ്രുതമധരം രദനങ്ങളാൽ മുറിച്ചു        91

ചുണയെഴുമപരൻ ദ്വിഷല്പൃഷർക്ക-
വ്രണഗത രക്തകണവ്രജത്തെ നൂനം
ക്ഷണമരികൾ പഠിപ്പതിന്നു തൻമെയ്-
ക്കിണലിപിമേൽ മഷിയിട്ടുപോൽ നിനച്ചു        92

പരനൊരുവനരാതിതൻ തനുത്രം
നിരവധി കീറി, യതിൻ വളർക്ഷ്ക്ഷതൂലം
ത്വരയൊടു നിജ കീർത്തിപോലെ വിശ്വം
ഭരയിലടിച്ചു പരത്തി നാലുപാടും        93

അടരിടുമപരന്റെ മെയ്യിലത്യുൽ-
ക്കടശരമൊന്നുമശേഷമേറ്റതില്ല
സ്ഫുടതരമൊരു പുത്തനായ ശീല-
ക്കുടയുടെമേൽ മഴവെള്ളമെന്നപോലെ        94

പരനൊരുവനുരസ്സിലേറ്റൊരമ്പാൽ
മരണമണഞ്ഞുമവന്റെ വാജിയിന്മേൽ
പരമസി കടിഞാണിവറ്റയേന്തും
കരമൊടു മേവി സജീവനെന്നപോലെ        95

കുതുകമൊടു യമൻ മറച്ചതാം ത-
ന്നതുലഹയത്തിനെ വീണ്ടുകൊൾവതിന്നോ
ചതുരനൊരു ഭടാഗ്ര്യനശ്വമേധ-
ക്രതു തുടരായ്കിലുമോടിയെത്തി പിൻപേ?        96

പരനരിയുടെ നെഞ്ഞു ജീവനെന്യേ
സുരതരുണീപ്രണയം തനിച്ചു താങ്ങാൻ
സരഭസമവതൻ ഗതാഗതാർത്ഥം
ശരമുനകൊണ്ടതിൻ വാതിലൊന്നു തീർത്തു        97

തെരുതെരെയെതിരാളിമാരയയ്ക്കു-
ന്നൊരു ഖഗപങ്‌ക്തിയൊടുള്ള ചേർച്ചമൂലം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/142&oldid=172790" എന്ന താളിൽനിന്ന് ശേഖരിച്ചത്