താൾ:ഉമാകേരളം.djvu/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ത്വരിതമിഷു, ശതഘിനി, മിന്ദിപാലം,
ചുരിക, ധനുസ്സു, പരശിധം, കൃപാണം,
അരി, ഗദ, മുസവം, തുടങ്ങി യോധ-
പ്പരിഷ പലേതരമായുധങ്ങളേന്തി.       51

ഇരുകരമരികത്തെഴുമ്പൊൾ വേറി-
ട്ടൊരു പരിഘത്തെയജാഗളസ്തനംപോൽ
കരുതി, യതു വെടിഞ്ഞു കൈകൾ വീശി-
പ്പൊരുതിടുവാൻ ചില യോധവീരർ പോന്നു.        52

പടരുമരിശമാർന്നു പാഞ്ഞിടുമ്പോൾ
സ്ഫുടമുയരും ഭ്രുകുടിക്കു തുല്യമായി
ഭടപരിവൃഢർകയ്യിൽ മിന്നിടുന്നോ-
രുടമ പെരുത്ത ശാരാസനം വളച്ചു.       53

പരമെഴുമരിശത്തിനാൽ സ്ഫുലിംഗോൽ-
ക്കരമുതിരുംപടി കാണുമക്ഷികോണം
കരമരുളിടുമാറു യോധർ കല്ലിൽ
ത്വരയൊടു തേച്ചിടുരമ്പു മൂർച്ചയേന്തി.       54

അരിയൊരു മഷിയാൽ തെളിഞ്ഞൊരോമൽ-
പ്പുരികുഴലാളുടെ കൺകടയ്ക്കു നേരായ്
അരിവരനികരം ഗരത്തിലഗ്രം
പരിചൊടു മുക്കിന ബാണപങ്‌ക്തി തീർന്നു.       55

പടുഭടരുടെ നേർച്ചയാൽ വെളിച്ച-
പ്പെടുമൊരു യുദ്ധപ്പിശാചികോഗ്രമൂർത്തി
കടുതരമലറുന്നപോലെ ഘോഷ-
ത്തോടു ചെറുഞാണൊലി ചുറ്റിലും മുഴങ്ങി.       56

ത്വരിതമുറയിൽനിന്നെടുത്തു യോധ-
പ്പരിഷയിളക്കിയ ഘോരബഡ്ഗപങ്‌ക്തി
അരിമയോടുമഴിച്ചുലച്ചൊരാജി-
പ്പുരികുഴലാളുടെ കൂന്തലെന്നു തോന്നി.       57

മതിയിലതുലമായ് വളർന്ന ധൂളി-
ക്കൊതിയിൽ വെളിക്കു വിലം വെടിഞ്ഞു മേന്മേൽ
ഗതിയെഴുമൊരു കൃഷ്ണപന്നഗത്തിൻ
ദ്യുതി, യുറവിട്ട കൃഷ്ണപാണമേന്തി നിന്നു.       58

അരിഹതി മറയാത്ത മാറിടത്താൽ
ശരിവരെ നിന്നു തടുക്കുവാനുറയ്ക്കെ
പരിച കടകമെന്നമട്ടു യോധർ-
ക്കരിയ കരത്തിനു ഭുഷമാത്രമായി.       59

ധരയൊരുപടി, യേതുകൊൺറ്റു തൊട്ടാൽ
ത്വരയൊടു താ, ണഹിരാജനാടലേകും:

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/138&oldid=172785" എന്ന താളിൽനിന്ന് ശേഖരിച്ചത്