താൾ:ഉമാകേരളം.djvu/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹോദധിക്കുടയ തരംഗമലതൻ
സഹോദരസ്ഥിതിയെ വിളിച്ചു ചൊൽവതായ്;
അഹോ! ലസിച്ചരുളിന സുക്തിപങ്‌തിതൻ
ഗൃഹോൽഘമാം രസനയവർക്കു കൈവശം. (കുളകം)        23

അനാരതം കൃതികളുതിർത്തു സദ്യശോ-
ധനാർജ്ജനം തുടരുവൊരക്കവീന്ദ്രരെ
ഘനാദരത്തൊടു പരിപന്ഥിവാഹിനീ-
വിനാശനക്ഷമനവനാശു കൂപ്പിനാൻ.        24

ക്വചിത്ത്രയീപടുതപെടും ദ്വിജാതിമാർ;
ക്വചിൽ കളസ്വരമിയലും കുശീലവർ;
ക്വചിൽ കലാകുശലതയാർന്ന ശില്പിമാർ;
വിചിത്രമക്ഷിതിപവിശിഷ്ടമന്ദിരം.        25

ധനുസ്സെടുത്തവരുടെ മുന്നിൽനിൽക്കുമാ-
മനുഷ്യർതൻ പതിയൊരു വേത്രിമൂലമായ്
അനുക്ഷണം കുതുകമുയർന്നൊരപ്പുമാ-
നനുജ്ഞ തന്നരികിൽ വരാൻ കൊടുത്തതേ.        26

നരോത്തമൻ മരുവുകകൊണ്ടു ധന്യമാ-
മൊരോമനപ്പുതുമണിമാളികയ്ക്കകം
വിരോധമറ്റനുചരവാക്കിനാൽ ദ്വിഷ-
ന്നിരോധകൻ സചിവനുടൻ കരേറിനാൻ.        27

മഹസ്സു വായ്പൊരു പുരളീപുരന്ധ്രിയാൾ-
ക്കഹന്തതൻ വിലസിതമാകുമന്നൃപൻ
സഹർഷനാം സചിവനുദിച്ചുയർന്നിടു-
ന്നഹർപ്പതിക്കുടയൊരു ലീല കാട്ടിനാൻ.        28

അനാദരം സ്വതനുവിലാർന്നു കന്ദുക-
സ്തനാഢ്യയാം ശിവയെ വശീകരിക്കുവാൻ
വിനാശമുറ്റൊരു വിഷമേഷുവിന്റെ മെയ്
പിനാകി പൂണ്ടതുപടി മിന്നി മന്നവൻ        29

ഹലാഹലംപെടുമഹി തോറ്റ ബാഹുവും
കുലാചലക്കൊടുമുടിയൊത്ത ചിത്തവും
ശിലാതലം പണിയുമുരസ്സുമദ്വിഷൽ-
കുലാകുലസ്ഥിതിദനിൽ മന്ത്രി കണ്ടുതേ.        30

തടിച്ചു നീണ്ടൊളിയൊടുരുണ്ടുരുക്കുകൊ-
ണ്ടടിച്ചു തീർത്തൊരു പരിഘത്തൊടൊപ്പമായ്
ഘടിച്ച ദോർയുഗളിയെ നോക്കിലാശു കൈ-
കടിച്ചിടും ഹരിഹയസൂനു പാർത്ഥനും.        31

പിണങ്ങുവോർക്കശനിശനിത്വമാർന്നു കൈ-
വണങ്ങുവോർക്കമരമരത്തൊടൊപ്പമായ്

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/127&oldid=172773" എന്ന താളിൽനിന്ന് ശേഖരിച്ചത്