താൾ:ഉമാകേരളം.djvu/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കോമളാവയവമിങ്ങനെ മറ്റും
കാമനുറ്റ വലമായ് വിലസുന്നു.        73

പുറ്റിഞാ,നടവിതൊത്തു, കണക്കിൽ-
പ്പറ്റി കാര്യ, മൊരു പോംവഴിയില്ല;
മറ്റിനിപ്പരവതെന്തു മുറയ്‌ക്കോ-
തെറ്റിയോ ത്സടിതി കാണണമറ്റം.        74
 
ഇത്തരം ഹൃദി നിനച്ചൂ ഭടാഗ്ര്യൻ
ചിത്തഹർഷമൊടു നേത്രപുടത്താൽ
തത്തറ്റിത്തനുവപുസ്സു നുകർന്നാൻ
മത്തനാം കരി കരിമ്പുകണക്കെ.        75

ചുണ്ടു, റൌക്ക, കുഴൽ, മെയ്, പട, മഞ്ചും
പൂണ്ടു മിന്നിടുമൊരാ വധുവിങ്കൽ
ഉണ്ടു പഞ്ചവിധവർണ്ണശുകപ്പെൺ‌
മണ്ടുമുക്തി ഗുണമെന്നവനോർത്തു.        76

തെല്ലുമില്ലതിലസംഗതമെന്നായ്-
ച്ചൊല്ലുമാറു സഖിതന്നുടെ മുന്നിൽ
അല്ലു തോറ്റ കുഴലാൾ ചെരുതൊമൽ-
പ്പല്ലുതന്നിണ പതുക്കെ വിടുർത്തി;        77

‘കുട്ടി! നിന്റെ രുചിപോലൊരു വേഷം
കെട്ടി ഞാനിത വെലിക്കു കടന്നു;
പാട്ടിലെന്നയൊരു പാവകണക്കി-
ട്ടാട്ടിയാലു, മതിനെന്തു വിളംബം?        78

പോയതാം വഴിയടിക്കനമെന്യേ
നീയടിച്ച വഴി പോകുകയില്ല;
ആയതാട്ടെ, യിനിയും സഖി ചുമ്മാ-
തായമാട്ടരുതു; മേൽ‌പ്പണി നോക്കാം.        79

വൻ‌ചിതക്കുപരി ചാടിമരിപ്പാ-
നഞ്ചിടാതെ സതിമാരണയുമ്പോൾ
അഞ്ചിതാംഗതതിമണ്ഡനമേവം
തഞ്ചിടുന്നതു നിസ്സർഗ്ഗജമല്ലൊ.        80

അക്കണക്കിവലുമന്തിമമാകും
മെയ്‌ക്കലങ്കരമാർന്നു മരിപ്പാൻ
ഇക്കലോപവനഭൂവിലിദാനീം
പുക്കഹോ ! പുരുജയാം രുജപൂണ്ടു.        81

രാമമാർക്കു തനുമണ്ഡനമെന്യേ
കാമപൂജയരുതെന്ന മതത്തിൽ
നീ മഹാരസിക ചേർന്നിഹ തീരെ
പ്രേമമറ്റിവളെയിങ്ങനെയാക്കി.        82

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/112&oldid=172757" എന്ന താളിൽനിന്ന് ശേഖരിച്ചത്